
ചെങ്ങന്നൂർ : പത്താംക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാളെ അറസ്റ്റു ചെയ്തു. തിരുവൻവണ്ടൂർ ഉമായാറ്റുകര പള്ളിക്കൂടത്തിൽ വീട്ടിൽ രാകേഷ് (24) ആണ് അറസ്റ്റിലായത്. 14 വയസുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയി പ്രാവിൻകൂട് ഭാഗത്തെ പ്രതിയുടെ വാടകവീട്ടിൽ എത്തിച്ച് പീഡിപ്പിച്ച ശേഷം വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞദിവസം പുലർച്ചെ മൂന്നരയ്ക്ക് തിരുവൻവണ്ടൂർ ഭാഗത്തുനിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ ബിനുകുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ വിപിൻ എ.സി യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. എസ്.ഐമാരായ ശ്രീജിത്ത്, രാജീവ്, എ.എസ്.ഐ രഞ്ജിത്ത്, സീനിയർ സി.പി.ഒമാരായ സിജു, അരുൺ പാലയൂഴം, സി.പി.ഒമാരായ ബിന്ദു, ജിജോ സാം, രതീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.