കൊല്ലം: പരവൂർ മുൻസിഫ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു.
അനീഷ്യയുടെ ശബ്ദരേഖകളിലും ഡയറിക്കുറിപ്പിലും മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം വളരെ വ്യക്തമാണ്. ഉന്നത ഭരണകക്ഷി നേതാക്കളായ പ്രോസിക്യൂട്ടർമാർ അടക്കമുള്ളവരുടെ ഭീഷണി ഉണ്ടായിരുന്നതായാണ് പുറത്തുവന്നിട്ടുള്ള വിവരം. കുറ്റാരോപിതർ തെളിവുകൾ നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.