brahmakalasam

ശിവഗിരി: മഹാസമാധിയിലെ ശ്രീനാരായണഗുരുദേവന്റെ പ്രതിമാപ്രതിഷ്ഠയുടെ വാർഷികദിനാചരണം കലശാഭിഷേകം, വിശേഷാൽപൂജ, മംഗളാരതി എന്നിവയോടെ നടന്നു. 1968 ജനുവരി 1ന് മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയാണ് ഗുരുവിന്റെ വിഗ്രഹപ്രതിഷ്ഠാകർമ്മം നടത്തിയത്. തിങ്കളാഴ്ച രാവിലെ ശാരദാമഠ സന്നിധിയിൽ നടന്ന കലശപൂജയ്ക്കു ശേഷം 108 പുഷ്പകലശങ്ങളുമായി സന്യാസി ശ്രേഷ്ഠർ നാമജപത്തോടെയും പഞ്ചവാദ്യ മേളങ്ങളുടെ അകമ്പടിയോടെയും മഹാസമാധി മന്ദിരത്തിലെത്തി മഹാസമാധി പീഠത്തിൽ അഭിഷേകം നടത്തി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ബ്രഹ്മകലശവുമായും മറ്റ് സന്യാസിമാരും ബ്രഹ്മചാരികളും പരികലശങ്ങളുമായാണ് മഹാസമാധിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, തീർത്ഥാടനകമ്മിറ്റി സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി അംബികാനന്ദ, സ്വാമി ഹംസതീർത്ഥ, സ്വാമിനി ആര്യനന്ദദേവി തുടങ്ങിയവരും ബ്രഹ്മചാരികളും അനുഗമിച്ചു.