കൊല്ലം: യുവാവിനെ ആക്രമിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയും പൊലീസ് പിടിയിലായി. കന്നിമേൽച്ചേരി മധുരംവീട്ടിൽ കിഴക്കതിൽ ഷംനാദ്(28) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.

രണ്ട് മാസം മുൻപ് ശക്തികുളങ്ങര മരിയാലയം പെട്രോൾ പമ്പിന് സമീപം വച്ച് യുവാവിനോട് സിഗരറ്റ് ആവശ്യപ്പെട്ട് ഷംനാദും ഷാനും തർക്കം ഉണ്ടായി. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി എടുത്ത് യുവാവിന്റെ വയറിൽ കുത്തുകയായിരുന്നു. ആക്രമണം കണ്ട് തടസം പിടിക്കാൻ ഓടിയെത്തിയ യുവാവിന്റെ സുഹൃത്തുക്കളെയും പ്രതികൾ ഇരുവരും ചേർന്ന് ദേഹോപദ്രവം എൽപ്പിച്ചു. കേസിലെ ഒന്നാം പ്രതി ഷാനെ നേരത്തെ പിടികൂടിയിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐ ആശാ, സി.പി.ഒ അജിത് ചന്ദ്രൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.