pocso

ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിൽ തടവു ശിക്ഷ അനുഭവിക്കുന്ന അന്യ സംസ്ഥാന തൊഴിലാളി ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. 12കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഭീഷണിപ്പെടുത്തിയത്.

അപ്പീൽ സമയത്ത് ഹൈക്കോടതിയിൽ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ പശ്ചിമ ബംഗാൾ ചാർമ ധുരാപ്പൂർ സ്വദേശി ഇൻജമാം ഉൾ – ഹക്ക് എന്ന രാജീവനെ (28) തിരെ ചിറ്റാരിക്കൽ പൊലീസ് കേസെടുത്തു.

ജയിലിൽ നിന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് സംശയമുണ്ട്.

ഡിസംബർ 25നും ഈ മാസം 16 നുമാണ് ഭീഷണി. കേസിൽ അപ്പീൽ നൽകി ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ മൊഴിമാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. മൊഴിമാറ്റിയില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു ഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. പ്രതി കണ്ണൂർ ജയിലിൽ തടവിൽ കഴിയുകയാണ്.

ഹൊസ്‌ദുർഗ് പോക്സോ കോടതിയാണ് പ്രതിയെ 61വർഷം തടവിനും 2,10,000രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 11മാസം അധിക തടവനുഭവിക്കാനും കോടതി വിധിച്ചിരുന്നു. 2017 ആഗസ്റ്റ‌ിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.