photo

ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽ നിന്ന് 27 കിലോ തൂക്കം വരുന്ന മത്സ്യ ഭീമനെപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കാളാഞ്ചി ഇനത്തിൽപ്പെട്ട മത്സ്യത്തെ കിട്ടിയത്. വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവാണ്. ഈ സമയം നാട്ടുകാർ മത്സ്യം പിടിക്കാറുണ്ട് .നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽ പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽപെട്ടയതാവാം മത്സ്യമെന്ന് കരുതുന്നു. തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഒഫ് ഫിഷറീസിൽ നിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്. ഇവിടെ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തുകയും ബാക്കി കറിയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.