
ന്യൂഡൽഹി : റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തണമോയെന്നതിൽ ഡൽഹി റോസ് അവന്യു കോടതി 23ന് തുടർവാദം കേൾക്കും. ആറ് വനിത ഗുസ്തി താരങ്ങളോട് അതിക്രമം കാട്ടിയെന്ന കേസിലാണിത്. കൂട്ടുപ്രതി ഫെഡറേഷൻ മുൻസെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റം ചുമത്താൻ തീരുമാനിച്ചാൽ ഇരുവരും വിചാരണ നേരിടേണ്ടി വരും. പ്രതികളെ വിചാരണ ചെയ്യാൻ ആവശ്യമായ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചിരുന്നു.