തുരുത്തിക്കര: തുരുത്തിക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ മികച്ച സേവനങ്ങൾക്ക് ദേശീയ അംഗീകരം . നാഷണൽ ആക്രഡിറ്റേഷൻ ബോർഡ് ഒഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് (എൻ. എ. ബി. എച്ച് ) എൻട്രി ലെവൽ സർട്ടിഫിക്കേഷനാണ് ലഭിച്ചത്. രോഗികൾക്ക് സൗകര്യം ഒരുക്കുന്നതിൽ മികവ് പുലർത്തിയതിനാണ് അവാർഡ്. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, മെഡിക്കൽ ഓഫീസർ ദിജി ടി.ഡി. വികസന കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ലതിക അനിൽ, പഞ്ചായത്ത് അംഗങ്ങളായ റെഞ്ചികുര്യൻ കൊള്ളീ നാൽ ,ലിജോ ജോർജ്, മധുസൂദനൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
മികവിൽ മുന്നിൽ
പഞ്ചകർമ ചികിത്സ ന്യൂതന പദ്ധതിയായി നടപ്പിലാക്കി. ഇതിലൂടെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമായി.
വളർച്ച, പെരുമാറ്റവൈകല്യമുള്ള കുട്ടികൾക്കായി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവർ അടങ്ങുന്ന വിദഗ്ദ്ധ ചികിത്സ ലഭ്യം
മാനസിക പ്രശ്നങ്ങൾക്ക് മനോരോഗ വിദഗ്ദ്ധന്റെ സേവനം
സൗജന്യ യോഗാ പരിശീലനം
ജീവിതശൈലി രോഗക്ലിനിക്
വയോരക്ഷ
30 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന പഞ്ചകർമ്മ ബ്ലോക്കിന്റെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കും.