കോലഞ്ചേരി: കൊടുംവേനലിൽ പാൽ ഉത്പാദനത്തിലെ കുറവ് വലയ്ക്കവെ കാലിത്തീറ്റ വില ഉയർന്നത് ക്ഷീരകർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കാലിത്തീറ്റ, വൈക്കോൽ എന്നിവയുടെ വിലവർദ്ധനവും പച്ചപ്പുല്ല് കിട്ടാനില്ലാത്തതുമാണ് കർഷകരെ കുഴയ്ക്കുന്നത്. ആവശ്യമായ അളവിൽ കുടിവെള്ളം ലഭിക്കാത്തതും കന്നുകാലികളെ ബാധിക്കുന്നുണ്ട്.

സൂര്യാതപം ഏൽക്കാതിരിക്കാൻ പകൽ സമയങ്ങളിൽ കന്നുകാലികളെ തൊടികളിൽ ഇറക്കിക്കെട്ടരുതെന്നാണ് നിർദ്ദേശം. അതിനാൽ പുല്ല് വെട്ടിയെടുത്ത് എത്തിക്കേണ്ടിവരുന്നു.

ഇതിന് കൂലിയും ഏറെയാണ് നൽകേണ്ടിവരുന്നത്.

കഴിഞ്ഞവർഷം കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 1,375 രൂപയായിരുന്നു വില. ഇപ്പോൾ അത് 1,575 രൂപയിലേക്ക് ഉയർന്നു. അടുത്തയാഴ്ച കാലിത്തീറ്റവില

വീണ്ടും ഉയരുമെന്നാണ് സൂചന. ഇതും പ്രതിസന്ധി വർദ്ധിപ്പിക്കും. 20 ലിറ്റർ പാൽ ലഭിക്കുന്ന പശുവിന്റെ പരിചരണത്തിന് ഒരുദിവസം 400 രൂപ ചെലവ് വരുന്നുണ്ട്. അന്തരീക്ഷ ഊഷ്മാവിലുണ്ടായ വർദ്ധനമൂലം 10 ലിറ്റർ പാൽ ദിവസേന നൽകിയിരുന്ന പശുവിൽ നിന്ന് ഇപ്പോൾ കിട്ടുന്നത് 6 ലിറ്റർ മാത്രം.

കുറയാതെ കാലിത്തീറ്റവില

അസംസ്‌കൃതവസ്തുക്കളുടെ വില കുറഞ്ഞിട്ടും കാലിത്തീറ്റ വില താഴുന്നില്ലെന്നാണ് യാഥാർത്ഥ്യം. കാലിത്തീറ്റയും പുല്ലുമെല്ലാം സർക്കാർ സബ്‌സിഡി നിരക്കിൽ നൽകിയാലേ പ്രശ്‌നം പരിഹരിക്കാൻ കഴിയൂവെന്ന് ക്ഷീരകർഷകർ പറയുന്നു. പച്ചപ്പുല്ലിന്റെ ലഭ്യതക്കുറവ് പാൽ ഉത്പാദനത്തെ ബാധിച്ചിട്ടുണ്ട്. അതോടൊപ്പം ജലക്ഷാമംകൂടി വന്നതോടെ പരിപാലനവും ഏറെ ദുഷ്‌കരമായി. പാലിന്റെ കൊഴുപ്പ് നോക്കി പരമാവധി 43. 44 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. 50.53 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ടുപോകാൻ കഴിയുകയുള്ളൂവെന്നും ക്ഷീരകർഷകർ പറയുന്നു.

കർഷകരെ തൊഴിലുറപ്പ് തൊഴിലാളികളായി അംഗീകരിക്കണം. അതല്ലെങ്കിൽ പാലിന് താങ്ങുവില നൽകുകയോ കാലിത്തീറ്റക്ക് സബ്‌സിഡി നൽകുകയോ ചെയ്താലേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകൂ.

സി.കെ. അരുൺ, ജില്ലാ സെക്രട്ടറി, ക്ഷീരസമൃദ്ധി