 
പെരുമ്പാവൂർ: കഞ്ചാവ്, മദ്യവില്പനക്കാരായ രണ്ടുപേർ പെരുമ്പാവൂരിൽ പിടിയിൽ. ഒരുകിലോ കഞ്ചാവുമായി മൂർഷിദാബാദ് ഉത്തരഘോഷപ്പാറ വാഷ് അലി (34), സ്കൂട്ടറിൽ മദ്യവില്പന നടത്തുന്ന തണ്ടേക്കാട് കൂറ്റായിവീട്ടിൽ ഷാജി (കൂറ്റായി ഷാജി 49) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.
 
പെരുമ്പാവൂർ മാവിൻചുവട് ഭാഗത്തുനിന്നാണ് കഞ്ചാവ് വില്പനക്കാരനെ പിടികൂടിയത്. ബംഗാളിൽ നിന്നാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. 27000 രൂപയും കണ്ടെടുത്തു. മദ്യവില്പനയ്ക്കിടയിൽ പോഞ്ഞാശേരി ചുണ്ടമലപ്പുറം ഭാഗത്തുനിന്നാണ് ഷാജിയെ പിടികൂടിയത്. മൊബൈൽഫോണിൽ ഓർഡറെടുത്ത് ആവശ്യക്കാർക്ക് മദ്യം എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ രീതി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു കൂടുതലും വില്പന. ഷാജി പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.
എ.എസ്.പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർമാരായ വി. വിദ്യ, ജോഷി തോമസ്, അസി. സബ് ഇൻസ്പെക്ടർ പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ടി.എൻ. മനോജ്കുമാർ, ബെന്നി ഐസക്, കെ.എ. അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.