രാജാക്കാട്: സംസ്ഥാനത്തെ വനാതിർത്തികളിൽ ട്രഞ്ചും സോളാർ വേലികളും സ്ഥാപിക്കണമെന്നും കേരളം തമിഴ്‌നാട് കർണാടക വനം അതിർത്തി കളിൽ ഡിജിറ്റൽ സർവ്വേ നടത്തി സംസ്ഥാനങ്ങളുടെ വനാതിർത്തി കണ്ടെത്തണമെന്നും ജനങ്ങളും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അറുതി വരുത്തണമെന്നും ഹിന്ദു ഐക്യവേദി ഉടുമ്പൻചോല താലൂക്ക് കമ്മിറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.അതുപോലെ വനവിസ്തൃതിയെ പറ്റി വ്യക്തമായേ രേഖകൾ ഉണ്ടാകണമെന്നും പെരിയാർ കടുവ സംരക്ഷണ വേഖലയിൽ സർവ്വേ നടത്തിയതിന്റെ ഒരു രേഖയും വനം വകുപ്പിന്റെ കൈയ്യിലില്ലെന്നും ഇവർ ആരോപിച്ചു.ആവശ്യത്തിലധികം വന്യമൃഗങ്ങൾ ഉണ്ടാകുമ്പോൾ മൃഗവേട്ട നടത്തി അതിന്റെ എണ്ണം കുറയ്ക്കണമെന്നും ആന,കടുവ,പുലി പോലുള്ള വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്നും കാട്ടുപന്നി പോലെ പെറ്റുപെരുകുന്ന മൃഗങ്ങളെ കൃഷിയിടത്തിലിറങ്ങിയാൽ കൊന്നു കളയാനുള്ള നിയമം അടിയന്തിരമായി ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊല്ലാതെ ചെറിയ പരുക്കേൽപ്പിച്ച് വന്യമൃഗങ്ങളെ ഓടിക്കാൻ ജനങ്ങൾക്ക് അനുവാദം നൽകുന്ന നിയമനിർമ്മാണം നടത്തണം.ഉദ്യോഗസ്ഥ രാഷ്ട്രീയ പിൻബലത്തോടെ ചിലർ വനംഭൂമി കൈയേറി റിസോട്ടുകളും മറ്റും സ്ഥാപിച്ചതിനാലാണ് വന്യമൃഗങ്ങൾ കാട്ടിലിറങ്ങുന്നതെന്നും വന്യമൃഗങ്ങൾക്ക് കുടിക്കാനുള്ള വെളളവും,ഭക്ഷണ വസ്തുക്കളും വനത്തിൽ തന്നെ കിട്ടാനുള്ള സംവിധാനമെരുക്കണമെന്നും ഭാരവാഹികളായ പി.കെ സോമൻ,എ.വി രാജൻ,പി.ആർ നകുലൻ, ഷിബു മാധവ് എന്നിവർ ആവശ്യപ്പെട്ടു.