ഇടുക്കി: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമുള്ള പാരാലീഗൽ വോളണ്ടിയർമാരുടെ ഒഴിവുകൾ ഉണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കും എളുപ്പം നീതി ലഭിക്കുന്നതിനായി ദേശീയ നിയമ സേവന അതോറിട്ടി വിഭാവനം ചെയ്ത പദ്ധതി പ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നതാണ് പാരാ ലീഗൽ വോളണ്ടിയർമാരുടെ ചുമതല. വോളണ്ടിയർമാർക്ക് ശമ്പളമോ അലവൻസോ ലഭിക്കുന്നതല്ല. സൗജന്യമായി സേവനം ചെയ്യാൻ തയ്യാറുള്ളവരുമായിരിക്കണം. എന്നാൽ പ്രത്യേക ജോലികൾ നിർവഹിക്കുന്നതിന് ഹോണറേറിയം ലഭിക്കുന്നതാണ്. അപേക്ഷകർ എസ്.എസ്.എൽ.സി പാസായവർ ആയിരിക്കണം. താത്പര്യമുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, പാസ്പോർട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം മുട്ടം ജില്ലാ കോടതി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഓഫീസിൽ ഏപ്രിൽ ആറിനകം നൽകണം. അപേക്ഷ സെക്രട്ടറി, ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി, ജില്ലാ കോടതി സമുച്ചയം, മുട്ടം പി.ഒ, 68 55 87 എന്ന വിലാസത്തിൽ അയച്ചുതന്നാലും മതിയാകും.