ana

ഇരിട്ടി:ആറളം ഫാമിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ തുരത്താനുള്ള രണ്ടാം ഘട്ടം തുടങ്ങി. മൂന്ന് ദിവസങ്ങളിലായി നിശ്ചയിച്ച ദൗത്യത്തിന്റെ ആദ്യദിനം വിവിധ ബ്ളോക്കുകളിലായുണ്ടായിരുന്ന 13 ആനകളെ ബ്ലോക്ക് നാലിൽ എത്തിച്ചു. ഫാമിന്റെ അതിർത്തി കടത്താൻ കഴിയാത്തതിനെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആദ്യദിനത്തിലെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.ആർ.ആർ.ടിസംഘം വനപാലകരും പൊലീസും ചേർന്നാണ് തുരത്തുന്നത്.

നാലാം ബ്ലോക്ക് വിട്ട് മറ്റെവിടേക്കും ആനകൾ സഞ്ചരിക്കാതിരിക്കാൻ ദൗത്യസംഘം പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഏകദേശം നാലു കിലോമീറ്റർ ദൂരമാണ് ആനകളെ തുരത്തിയത്. പതിനഞ്ചു പേർ വീതമുള്ള മൂന്ന് സംഘങ്ങളാണ് ആനകളെ തുരത്തുന്നതിന് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

ദൗത്യത്തിന്റെ ഭാഗമായി ഫാമിൽ മൂന്ന് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാമിനുള്ളിൽ കൂടി പോക്കുന്ന എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ചാണ് രണ്ടാം ഘട്ടം ആരംഭിച്ചത്.കൃഷിയിടത്തിലും പുനരധിവാസ മേഖലകളിലും തമ്പടിച്ചിട്ടുള്ള കാട്ടാനകളെയാണ് ഇരത്തി വിടുന്നത്.

ഇന്നലത്തെ ദൗത്യം ഇങ്ങനെ

രാവിലെ

ബ്ലോക്ക് 1

ബ്ളോക്ക് 2

ബ്ളോക്ക് 5

എന്നിവിടങ്ങളിൽനിന്ന്

ബ്ളോക്ക് 8 ഫോറസ്റ്റ് ബീറ്റിലേക്ക്

ഉച്ചയ്ക്ക് 1മണി

ആനകൾ മാറാത്തതിനാൽ ദൗത്യം നിർത്തി

ഉച്ചയ്ക്ക് 3 മണി

ബ്ളോക്ക് എട്ടിലെ ആനകളെ ബ്ളോക്ക് 4 ഫാം സ്കൂളിന് സമീപം

ആനകൾ മാറാതിരിക്കാൻ രാത്രികാല പട്രോളിംഗ്


റോഡ് മുറിച്ചുകടക്കാൻ കൂട്ടാക്കാതെ

ബ്ളോക്ക് നാലിൽ എത്തിയതിന് ശേഷം ഓടന്തോട് കീഴ്പ്പള്ളി റോഡ് മുറിച്ചുകടക്കാൻ കൂട്ടാക്കാത്തതിനാലാണ് ആനക്കൂട്ടത്തെ തുരത്തുന്ന ദൗത്യം താൽക്കാലികമായി നിർത്തിവച്ചത്. പടക്കം പൊട്ടിച്ചും ട്രാക്റ്റർ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്.