മട്ടന്നൂർ: ആൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ മദ്രസാ അദ്ധ്യാപകനായ പ്രതിയെ 60 വർഷം തടവിനും 1,60,000 രൂപ പിഴയടക്കാനും മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചു. ഉളിക്കൽ നുച്യാട് സ്വദേശി അബ്ദുൾ കരീ (47)മിനെയാണ് പോക്‌സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്. 1,30,000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. 2020ൽ ഉളിക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കുട്ടിയെ ഇയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. എസ്.ഐ. ടി.ആർ.ശ്യാമളയാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി.ഷീന ഹാജരായി.