പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മോർച്ചറി ഫ്രീസറുകൾ തകരാറിൽ. ആവശ്യക്കാർ മൃതദേഹങ്ങളുമായി നെട്ടോട്ടമോടുന്നു. ആകെയുള്ള 12 ഫ്രീസറുകളിൽ 4 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടെണ്ണത്തിൽ അജ്ഞാത മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള രണ്ടെണ്ണമാണ് ഉപയോഗിക്കാനാവുന്നത്.

പലപ്പോഴും മൃതദേഹങ്ങൾ കണ്ണൂർ ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടു പോകേണ്ടി വരുന്നുണ്ട്. എം.എൽ.സി കേസുകളിൽ ഇത്തരത്തിൽ മൃതദേഹങ്ങൾ തിരികെ കൊണ്ടുവന്ന് പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടി വരുന്നു. കണ്ണൂർ -കാസർകോട് ജില്ലകളിൽ നിന്നുള്ള എം.എൽ.സി കേസുകൾ ഭൂരിഭാഗവും എത്തുന്നത് ഇവിടെ ആയതിനാൽ മോർച്ചറി ഫ്രീസറുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.