prathi

കൊയിലാണ്ടി: സി.പി.എം സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിനെ കൊലപാതകം നടന്ന പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിലും പരിസരത്തും വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. കൃത്യം നടത്തി പൊലീസ് സ്റ്റേഷനിലേക്ക് നടന്നുപോയ വഴിയിൽ വൈദ്യുതി തൂണിനടുത്തുള്ള കുറ്റിക്കാട്ടിൽ അഭിലാഷ് ഉപേക്ഷിച്ച ഫോൺ കണ്ടെത്തിയത് നിർണായകമായി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞ സ്ഥലവും പ്രതി പൊലീസിന് കാണിച്ചുകൊടുത്തു. പേരാമ്പ്ര ഡിവൈ.എസ്.പി. ബിജു, കൊയിലാണ്ടി ഇൻസ്പെക്ടർ മെൽവിൽ ജോസ്, പയ്യോളി, മേപ്പയ്യൂർ ഇൻസ്പെക്ടർമാർ, എസ്.ഐമാരായ മനോജ്, പ്രദീപ് കുമാർ, എ.എസ്.ഐ കെ.പി ഗിരീഷ് കുമാർ, എസ്.സി.പി.ഒ. ഒ.കെ. സുരേഷ് തുടങ്ങി അൻപതോളം വരുന്ന പൊലീസ് സംഘത്തിന്റെ അകമ്പടിയിൽ രാവിലെ 6.30നാണ് തെളിവെടുപ്പ് ആരംഭിച്ചത്. ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിച്ച പ്രതിയുടെ ചോദ്യം ചെയ്യൽ തുടരും.