ddd
കുടുംബശ്രീ

 ധനസഹായം - 20 ലക്ഷം

ബ്രാൻഡിംഗിന് - 5 ലക്ഷം

ഒരുക്കുന്നത് എ.സി റസ്റ്റോറന്റ്

കോഴിക്കോട്: വ്യത്യസ്തമായ രുചികളും വിപുലമായ സൗകര്യവും ഒരുക്കി കുടുംബശ്രീയുടെ പ്രീമിയം കഫേ ജില്ലയിൽ പ്രവർത്തനമാരംഭിക്കുന്നു. വൈവിദ്ധ്യമുള്ള വിഭവങ്ങൾ, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, പാർസൽ സർവീസ്, കാറ്ററിംഗ്, ഓൺലൈൻ സേവനം എന്നിവയോടെയാണ് പ്രീമിയം കഫേകൾ പ്രവർത്തിക്കുക.

കോർപ്പറേഷൻ പരിസരമാണ് കഫേയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, സഹായസംഘങ്ങൾ എന്നിവരിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. നിലവിൽ മൂന്ന് സംരംഭകർ സമീപിച്ചിട്ടുണ്ടെന്നും കഫേയ്ക്ക് അനുയോജ്യമായ സാഹചര്യം ഉണ്ടെങ്കിൽ പരിഗണിക്കുമെന്നും കുടുംബശ്രീ ആധികൃതർ അറിയിച്ചു.

ഒരു യൂണിറ്റിന് 20 ലക്ഷംവരെയാണ് ധനസഹായം ലഭിക്കുക. അഞ്ചു ലക്ഷം ബ്രാൻഡിംഗിനായും അനുവദിക്കും. സ്ഥലവും സൗകര്യവും പരിഗണിച്ചാകും തുക അനുവദിക്കുക. നിലവിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകൾ പ്രീമിയം കഫേയാക്കി വിപുലീകരിക്കാനും ധനസഹായം ലഭ്യമാകും. സംരംഭകർക്ക് മെച്ചപ്പെട്ട വരുമാനം നൽകുന്നതിന് അത്യാധുനിക സൗകര്യത്തോടെ ഭക്ഷണശാല ഒരുക്കുകയാണ് ലക്ഷ്യം.തെരഞ്ഞെടുക്കുന്നവർക്ക് വിവിധതലങ്ങളിൽ ഏജൻസിയെ കണ്ടെത്തി പരിശീലനം നൽകും.

ആദ്യഘട്ടത്തിൽ ജില്ലയിൽ ഒരു കഫേയാണ് തുറക്കുക. വിജയിച്ചാൽ കൂടുതൽ കഫേകൾ ആരംഭിക്കും. 50 മുതൽ 100 വരെ ആളുകൾക്ക് ഒരുമിച്ച് ഇരിക്കാൻ പാകത്തിലുള്ള എ.സി മുറികളാണ് കഫേയിൽ സജ്ജീകരിക്കുക. പാർക്കിംഗ് സൗകര്യം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും കഫേയ്ക്ക് അനുബന്ധമായി ഒരുക്കും. സ്ത്രീ സൗഹൃദമായ രീതിയിലാണ് കഫേ രൂപകൽപ്പന ചെയ്യുക. സംസ്ഥനത്ത് ആദ്യത്തെ കഫേ അങ്കമാലിയിലാണ് പ്രവർത്തനമാരംഭിച്ചത്.

 കഫേ പ്രത്യേതകതൾ

1. 24 മണിക്കൂറും പ്രവർത്തിക്കും

2. 50,000 രൂപയുടെ വിറ്റുവരവുണ്ടാക്കണം

3. വൃത്തിയും ശുചിത്വവുമുള്ള അന്തരീക്ഷം

4. ഓർഡർ, പെയ്മെന്റ് എന്നിവയ്ക്കായി സോഫ്റ്ര്‌വെയർ

5. കുടുംബശ്രീ ഉത്പന്നങ്ങൾ വിഷക്കാൻ സംവിധാനം

6. ജീവനക്കാർക്ക് യൂനിഫോം, ഐ.ഡി കാർഡ്

7ഹോട്ടലുകൾക്ക് പ്രത്യേകം ലോഗോ

8. പ്രത്യേക വിഭവങ്ങൾ ഉണ്ടായിരിക്കണം

9. വയോജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം