
കോട്ടയം: ഓൺലൈൻ ബാങ്ക് ലോൺ തരാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങൾ നഗർ ഭാഗത്ത് പുത്തൻവീട്ടിൽ സാദത്ത് പി.ടി (34) എന്നിവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഭരണങ്ങാനം സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും പേഴ്‌സണൽ ലോൺ നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. വീട്ടമ്മയോട് 5 ലക്ഷം രൂപ ലോൺ ലഭിക്കുമെന്നും ഇതിനായി പ്രോസസിംഗ് ഫീസും, മറ്റുമായി പണം അടയ്ക്കണം എന്നുപറഞ്ഞാണ് പണംതട്ടിയത്.