mg

കോട്ടയം : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന സർക്കാർ സംവിധാനമായ നാക്കിന്റെ ഏറ്റവും ഉയർന്ന റാങ്കായ എ പ്ലസ് പ്ലസ് ഗ്രേഡ് 40 വർഷം തികയുന്ന എം.ജി യൂണിവേഴ്സിറ്റിയ്ക്കുള്ള പിറന്നാൾ സമ്മാനമായി. കേരള യൂണിവേഴ്സിറ്റിയ്ക്ക് പിന്നാലെയാണ് എം.ജിയും ഈ നേട്ടത്തിലെത്തിയത്. എ പ്ളസ് ഗ്രേഡാണ് കാലിക്കറ്റ് സർവകലാശാലയ്ക്ക്. എ ഗ്രേഡായിരുന്ന എം.ജി എപ്ളസ് പ്ളസിലേയ്ക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു മുതൽ ഏഴ് വരെയുള്ള തീയതികളായിരുന്നു നാക് സംഘത്തിന്റെ സന്ദർശനം. 2017 ജൂലായ് മുതൽ 22 ആഗസ്റ്റ് വരെ അഞ്ചു വർഷത്തെ നേട്ടങ്ങളാണ് പരിഗണിച്ചത്. കരിക്കുലം, അദ്ധ്യാപനം , പഠനം, വിലയിരുത്തലുകൾ, ഗവേഷണം, അടിസ്ഥാന സൗകര്യങ്ങൾ, റിസോഴ്‌സസ്, സ്റ്റുഡന്റ് സപ്പോർട്ട് ആൻഡ് പ്രോഗ്രഷൻ, ഓർഗനൈസേഷൻ, ലീഡർഷിപ്പ് ആൻഡ് മാനേജ്‌മെന്റ്, മികച്ച പ്രവർത്തനങ്ങൾ എന്നിവയായിരുന്നു മാനദണ്ഡം. ഇതിൽ റിസർച്ച് ഇന്നവേഷൻ എക്കോ സിസ്റ്റവും,​ വിവിധ പ്രോഡക്ടുകൾ വില്പനയ്ക്ക് എത്തിക്കുന്നും പുതുപ്പള്ളി എസ്.എം.ഐ ക്യാമ്പസിലെ കൊവിഡ് പരിശോധനാ സംവിധാനവും വിവിധ പേറ്റന്റുകൾ നേടാനായതും മാലിന്യ സംസ്കരണം ഉൾപ്പെടെ മേഖലകളിലെ നേട്ടവും പ്രത്യേകം ഗുണകരമായി.

2020ലെ ചാൻസലർ അവാർഡിൽ ഒന്നാം റാങ്ക്

2021ലെ എ.ആർ.ഐ.ഐ.എ അവാർഡിൽ മൂന്നാം റാങ്ക്

 ദേശീയ റാങ്കിൽ 30 -ാം സ്ഥാനം

ദി വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ഇന്ത്യയിൽ 15ാം റാങ്ക്

 ഇന്റർ നാഷണൽ റാങ്കിംഗ് ലെവൽ 500-600

ഖത്തറിൽ ഈ വർഷം മുതൽ പുതിയ കാമ്പസ് ആരംഭിക്കുന്നു

ഓൺലൈൻ ഡിഗ്രി കോഴ്‌സുകൾക്ക് യു.ജി.സി അംഗീകാരം

ഇന്നവേഷൻ ഹബ്, അപ്ലൈഡ് ഷോർട്ട് ടേം കോഴ്‌സുകൾ

ഗ്രേഡിന്റെ ഗുണങ്ങൾ

 കൂടുതൽ ഗ്രാന്റുകൾ ലഭ്യമാകും

 വിദേശ വിദ്യാർത്ഥികളെ ആകർഷിക്കാം

 അന്താരാഷ്ട്ര പ്രശസ്തി

ഒരു ഗ്രാമാന്തരീക്ഷത്തിലുള്ള യൂണിവേഴ്സിറ്റി അന്താരാഷ്ട്ര തലത്തിലേയ്ക്ക് ഉയരുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ഗുണകരമാണ്.

ഡോ.സി.ടി.അരവിന്ദ് കുമാർ, പ്രോ വൈസ് ചാൻസലർ