തിരുവനന്തപുരം : ഇന്ന് നടന്ന പത്താം ക്ലാസ് മലയാളം പരീക്ഷയുടെ ചോദ്യങ്ങൾ എല്ലാം പൊതുവെ നല്ല നിലവാരം പുലർത്തുന്നവയായിരുന്നു
40 മാർക്കിന്റെ പരീക്ഷയ്ക്ക് 17ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
ഒരു മാർക്കിന്റെ അഞ്ച് ചോദ്യങ്ങളും സൂക്ഷ്മവായനയിലൂടെ മാത്രം ഉത്തരം കണ്ടെത്താൻ പറ്റുന്നവയായിരുന്നു.
2 മാർക്കിന്റെ 3 ചോദ്യങ്ങളിൽ എട്ടാമത്തെ ചോദ്യം വളരെ ലളിതവും പെട്ടെന്ന് ഉത്തരം എഴുതാൻ പറ്റുന്നതുമാണ്. പക്ഷേ 6, 7 തുടങ്ങിയ ചോദ്യങ്ങൾ കുട്ടികൾക്ക് ആശയക്കുഴപ്പമുണ്ടാക്കി.
9 മുതൽ 14 വരെയുള്ള 4 മാർക്കിന്റെ ചോദ്യങ്ങളും ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാൻ പറ്റുന്നവയായിരുന്നു. ഇതിൽ പന്ത്രണ്ടാമത്തെ ചോദ്യം നന്നായി പുസ്തകം വായിച്ച കുട്ടികൾക്ക് മാത്രമേ എഴുതാനാവൂ.
15 മുതൽ 17 വരെയുള്ള 6 മാർക്കിന്റെ ചോദ്യങ്ങൾ പൊതുവെ ലളിതമായിരുന്നു.
എഡിറ്റോറിയൽ കുറിപ്പ്, ഉപന്യാസം, ആസ്വാദനക്കുറിപ്പ് എന്നിവയുടെ രൂപരേഖ അറിയുന്ന കുട്ടികൾക്ക് എളുപ്പത്തിൽ ഉത്തരമെഴുതാനാവും. ആലങ്കോട് ലീലാകൃഷ്ണന്റെ ഇനിയെനിക്കാരുമില്ലെന്നു തോന്നുമ്പോൾ എന്ന ഹൃദ്യമായ കാവ്യ ഭാഗമാണ് ആസ്വാദനക്കുറിപ്പിന്റെ ചോദ്യം.
പ്രകൃതിയോടും മണ്ണിനോടും ഒരുമപ്പെടാനുള്ള ഹൃദയതാളം ഒളിപ്പിച്ചു വച്ച
ഈ ആസ്വാദനം മിക്ക കുട്ടികൾക്കും നന്നായി എഴുതാനായി.
എന്തായാലും പാഠപുസ്തകം നന്നായി വായിച്ച വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള മാർക്ക് നേടാനാകുന്നതായിരുന്നു
ഇന്നത്തെ മലയാളം പരീക്ഷ ചോദ്യങ്ങൾ.
നിർമല റാഫേൽ, ജി.എച്ച്.എസ്.എസ്, പുരത്തുർ, മലപ്പുറം
ഫിസിക്സ് ബുദ്ധിമുട്ടിച്ചെന്ന് സി.ബി.എസ്.ഇ വിദ്യാർത്ഥികൾ
തിരുവനന്തപുരം: ഇന്നലെ നടന്ന സി.ബി.എസ്.ഇ 12-ാം ക്ലാസ് ഫിസിക്സ് പരീക്ഷ അതികഠിനമായിരുന്നെന്ന് വിദ്യാർത്ഥികൾ. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും (എം.സി.ക്യു) കേസ് സ്റ്റഡി ഭാഗത്തെ ചോദ്യങ്ങളുമാണ് വിദ്യാർത്ഥികളെ ഏറെ വലച്ചത്. എം.സി.ക്യു ചോദ്യങ്ങളിൽ പലതും ജനുവരിയിൽ നടത്തിയ ജെ.ഇ.ഇ മെയിൻ പരീക്ഷയെക്കാൾ ബുദ്ധിമുട്ടേറിയതാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. പ്രതീക്ഷിച്ചതിനെക്കാൾ ബുദ്ധിമുട്ടേറിയ ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് വന്നതെന്ന് അദ്ധ്യാപകരും അഭിപ്രായപ്പെട്ടു.