suprem-court

തിരുവനന്തപുരം:സർവകലാശാലകളിൽ ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനും വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനും ഗവർണറെ ഒഴിവാക്കി സർവകലാശാലാ അപ്പലേറ്റ് ട്രൈബ്യൂണലിനെ സർക്കാരിന് നിയമിക്കാനും കൊണ്ടുവന്ന മൂന്നു ബില്ലുകൾക്ക് കഴിഞ്ഞയാഴ്ച രാഷ്ട്രപതി അനുമതി നിഷേധിച്ചിരുന്നു. ലോകായുക്ത നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇനി രണ്ടു ബില്ലുകളിൽ തീരുമാനം വരാനുണ്ട്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഏഴു ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്.

രാഷ്ട്രപതിയുടെ പക്കലുള്ള ബില്ലുകൾ

1) 2021ലെ വാഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ നിയമനഭേദഗതി ഒന്നാം ബിൽ.(രണ്ടാംബില്ലിന് അംഗീകാരം നിഷേധിച്ചു)

2)2022ലെ ഗവർണറുടെ ചാൻസലർ സ്ഥാനമൊഴിവാക്കാനുള്ള രണ്ടാംബിൽ(മൂന്നാം ബില്ലിന് അംഗീകാരം നിഷേധിച്ചു)