
ജയ്പൂർ : യുവാക്കൾക്ക് 30 ലക്ഷത്തോളം തൊഴിലവസരങ്ങൾ വാഗ്‌ദാനം ചെയ്ത് കോൺഗ്രസിന്റെ പ്രകടന പത്രിക. ഒഴിഞ്ഞുകിടക്കുന്ന 30 ലക്ഷത്തോളം സർക്കാർ തസ്തികകൾ നികത്തും. സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി, ബിരുദധാരികൾക്ക് അപ്രന്റീസ്ഷിപ്പ് തുടങ്ങി വൻപ്രഖ്യാപനങ്ങളാണ് കോൺഗ്രസ് പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലാണ് യുവാക്കൾക്കായുള്ള പ്രകടന പത്രിക പുറത്തിറക്കിയിട്ടുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 30 ലക്ഷം സർക്കാർ തസ്തികകൾ നികത്തുമെന്നും കർഷകർക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു. റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ചോരുന്നത് തടയാൻ നിയമം കൊണ്ടുവരും. താതകാലിക ജീവനക്കാർക്ക് സാമൂഹിക സുരക്ഷയും സ്റ്റാർട്ടപ്പുകൾക്ക് 5000 കോടി രൂപയുടെ പണ്ടും രാഹുൽഗാന്ധി വാഗ്ദാനം നൽകി ബിരുദദാരികൾക്ക് ഒരു വർഷം അപ്രന്റീസ്‌ഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയളവിൽ നൽകും. തൊഴിലിനുള്ള അവകാശം കോൺഗ്രസ് ഉറപ്പാക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
സർക്കാർ മേഖലകളിൽ 30 ലക്ഷത്തോളം ഒഴിവുകളുണ്ട്. മോദിക്ക് ഇത് നികത്താനാവുന്നില്ല. ബി.ജെ.പിക്കും സാധിക്കുന്നില്ല. അധികാരത്തിൽ വന്നാൽ ഈ തസ്തികകൾ നികത്തുകയാണ് തങ്ങളുടെ ആദ്യചുവടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.