തിരുവനന്തപുരം:രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന ആദിവാസി സമൂഹ മാംഗല്യത്തിനുള്ള ഗോത്ര പൂജകൾ ആരംഭിച്ചു.വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലാണ് 25 ന് ആദിവാസി സമൂഹ മാംഗല്യം നടക്കുന്നത്.കേരളം ,തമിഴ്നാട്, കർണ്ണാടകം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുത്ത 206 യുവതീ യുവാക്കളുടെ സമൂഹ മാംഗല്യമാണ് നടക്കുന്നത്.
ആദിവാസികൾ സാധാരണ കല്യാണങ്ങൾ രജിസ്റ്റർ ചെയ്യാറില്ല.അവരുടെ ഗോത്രാചാര പ്രകാരമാണ് മാംഗല്യം നടത്തുന്നത്.പ്രകൃതിയേയും പഞ്ചഭൂതങ്ങളെയും സാക്ഷിയാക്കി നടത്തുന്ന ഗോത്രാചാരങ്ങളാണ് അവരുടെ വിശ്വാസ്യത.പൗർണ്ണമിക്കാവിൽ നടക്കുന്ന സമൂഹ ആദിവാസി മാംഗല്യത്തിന് മുന്നോടിയായാണ് അവരവരുടെ ഗോത്രങ്ങളിൽ പൂജകൾ തുടങ്ങിയത്.അതിനുശേഷം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യും.