
വാഷിംങ്ടൺ: വിമാന നിർമ്മാണത്തിലെ പിഴവുകൾ അവഗണിക്കാനുള്ള ബോയിംഗ് വിമാന കമ്പനിയുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്ന ജോൺ ബാർനെറ്റിനെ (62) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വാഹനത്തിൽ വെടിയേറ്റ് മരിച്ച നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
AIR21 കേസുമായി ബന്ധപ്പെട്ട് അദ്ദേഹം തന്റെ അഭിഭാഷകനെ കാണാൻ സമയം നിശ്ചയിച്ചിരുന്നു. എന്നാൽ, എത്താതതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള ഒരു ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ വാഹനത്തിനുള്ളിൽ വേടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജോൺ ബാർനെറ്റ് 32 വർഷത്തോളം ബോയിംഗിൽ ജോലി ചെയ്തിരുന്നു. 2017-ൽ വിരമിക്കുകയായിരുന്നു. 2010 മുതൽ ബോയിംഗിന്റെ ചാൾസ്റ്റൺ പ്ലാന്റിൽ ക്വാളിറ്റി മാനേജരായിരുന്നു ജോൺ. ഈ പ്ലാന്റിാണ് ബോയിംഗ് തങ്ങളുടെ ദീർഘദൂര റൂട്ടുകളിൽ ഉപയോഗിക്കുന്ന അത്യാധുനിക വിമാനമായ 787 ഡ്രീംലൈനർ നിർമ്മിക്കുന്നത്. ജോലി സ്ഥലത്തെ സമ്മർദ്ദം ഏറിയപ്പോൾ ചാൾസ്റ്റൺ പ്ലാന്റിലെ തൊഴിലാളികൾ വിമാനത്തിൽ ഗുണനിലവാരം കുറഞ്ഞ ഭാഗങ്ങൾ ബോധപൂർവ്വം ഘടിപ്പിച്ചു. ഈ തട്ടിപ്പ് കണ്ടെത്തിയ ജോൺ, അത് വെളിപ്പെടുത്തുകയായിരുന്നു. ഗുണ നിലവാരം കുറഞ്ഞ ഉപകണങ്ങൾ കാരണം വിമാനത്തിലെ നാലിൽ ഒന്ന് ശ്വസന മാസ്‌കുകൾ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. ബോയിംഗ് ഈ ആരോപണം തള്ളി. ലോകത്തിലെ വിവിധ വിമാന കമ്പനികൾ ബോയിംഗിന്റെ 787 ഡ്രീംലൈനർ ഉപയോഗിക്കുന്നുണ്ട്.
2017 ൽ യുഎസ് റെഗുലേറ്ററായ ഫെഡറൽ ഏവയേഷൻ അഡ്മിനിസ്‌ട്രേഷൻ നടത്തിയ പരശോധനയിൽ ജോണിന്റെ വാദങ്ങൾ ആശങ്ക ഉയർത്തുന്നതാണെന്ന് വ്യക്തമാക്കി. പിന്നാലെ ബോയിംഗ് പരിഹാര നടപടികൾക്കായി ഉത്തവിട്ടു. ചില ഉപകരണങ്ങൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ കമ്പനിയിൽ നിന്നും വിരമിച്ച ശേഷം ജോൺ, ബോയിംഗിനെതിരെ കേസ് നൽകി. കമ്പനിയുടെ ഗുരുതര ഗുണനിലവാര പ്രശ്നം ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ തന്നെ വ്യക്തപരമായി അപകീർത്തിപ്പെടുത്താനും ജോലി തടസപ്പെടുത്താനും ബോയിംഗ് ശ്രമിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ഈ ആരോപണങ്ങളും ബോയിംഗ് നഷേധിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനായി അദ്ദേഹം തന്റെ അഭിഭാഷകനെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ജോണിനെ വെടയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോണിന്റെ ആത്മഹത്യയിൽ അന്വേഷണം വേണമെന്ന് റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ പോലുള്ളവർ ആവശ്യപ്പെട്ട് രംഗത്തെത്തി. ജോൺ ബാർനെറ്റിന്റെ മരണത്തിൽ ബോയിംഗ് അഗാത ദുഖം രേഖപ്പെടുത്തി.