nithin-pullan

തൃശൂർ: പൊലീസ് ജീപ്പ് തകർത്ത ഡിവെെഎഫ്ഐ നേതാവിനെ കാപ്പ ചുമത്തി നാട് കടത്താൻ ഉത്തരവ്. ചാലക്കുടിയിലെ പൊലീസ് ജീപ്പ് തകർത്ത ഡിവെെഎഫ്ഐ നേതാവ് നിധിൻ പുല്ലനെ ആറ് മാസത്തേക്കാണ് നാട് കടത്താൻ ഉത്തരവിട്ടതെന്ന് ഡിഐജി അജിതാംബീഗം അറിയിച്ചു. ചാലക്കുടിയിലെ ജീപ്പ് തകർത്തത് ഉൾപ്പെടെ നാല് കേസുകളിൽ പ്രതിയായിരുന്നു ഡിവെെഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ നിധിൻ പുല്ലൻ.

ഡിസംബർ 22നായിരുന്നു ജീപ്പ് തകർത്തത്. ഐ.ടി.ഐ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് ആഹ്ളാദപ്രകടനം നടത്തി തിരിച്ചെത്തിയ എസ്.എഫ്.ഐ വിദ്യാർത്ഥികളും പൊലീസുമായി സംഘർഷം ഉടലെടുക്കുകയായിരുന്നു. പിന്നീട് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തു. ജീപ്പ് തകർത്തതിന് പിടിയിലായ നിധിൻ പുല്ലനെ പൊലീസുകാരിൽ നിന്നും രക്ഷപ്പെടുത്തിയ സി.പി.എം നേതാക്കളുടെ പേരിലും കേസെടുത്തിരുന്നു. ഡിസംബർ 23നാണ് നിധിനെ അറസ്റ്റ് ചെയ്തതിരുന്നു. 2024 ഫെബ്രുവരിയിൽ ഹെെക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.