d

കൊൽക്കത്ത : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായി സീറ്റ് ധാരണയ്ക്ക് തയ്യാരെനന് വ്യക്തമാക്കി സി.പി.എം. സീറ്റുധാരണയ്ക്ക് സി.പി.എം എതിരല്ലെന്നും ഇക്കാര്യത്തിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്നും പി.ബി അംഗം ബിമൻ ബോസ് അറിയിച്ചു. ബംഗാൾ കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി നേതാക്കളുമായി സീറ്റുധാരണ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്. വിഷയത്തിൽ കോൺഗ്രസ് അന്തിമതീരുമാനം അറിയിച്ചിട്ടില്ല. അധീർ രഞ്ജൻ ചൗധരി സി.പി.എം സംസ്ഥാന സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും ബിമൻബോസ് വ്യക്തമാക്കി.

അതേസമയം പശ്ചിമബംഗാളിൽ ഇന്ന് സി.പി.എം ആദ്യഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിരുന്നു. 16 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതിൽ 13 സീറ്റുകളിൽ സി.പി.എമ്മും 3 സീറ്റുകളിൽ സഖ്യകക്ഷികളും മത്സരിക്കും. മറ്റു സീറ്റുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.