g

ജനീവ: യുദ്ധത്തിൽ തകർന്ന ഗാസയിലേക്കുള്ള സഹായത്തിന് ഇസ്രയേലിന്റെ കടുത്ത നിയന്ത്രണങ്ങളും അതിന്റെ തുടർച്ചയായ ആക്രമണങ്ങളും യുദ്ധ തന്ത്രങ്ങളായി ഉപയോഗിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി.

ഗാസയിലെ രണ്ടു വയസ്സിൽ താഴെയുള്ള മൂന്നിലൊന്ന് കുഞ്ഞുങ്ങളും പട്ടിണിയും പോഷകാഹാര കുറവും കാരണം ജീവനഷ്ട ഭീതിയിലാണെന്നും ഒരു മാസത്തിനിടെ 25 കുട്ടികളാണ് പോഷകാഹാര കുറവും നിർജലീകരണവും കാരണം മരിച്ചതെന്നും അടിയന്തരമായി അന്താരാഷ്ട്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കൂട്ടമരണത്തിന് സാക്ഷിയാകേണ്ടി വരുമെന്ന് യു.എൻ പറഞ്ഞു. കുട്ടികൾക്ക് നൽകാവുന്ന ഭക്ഷണ സാധനങ്ങളോ പാലോ ഗാസയിൽ ഇല്ലെന്നും മുതിർന്നവർ പച്ചപ്പുല്ല് തിന്ന് വിശപ്പടക്കുന്ന സ്ഥിതിയാണെന്നും

"ഗാസയിലേക്കുള്ള സഹായത്തിന്റെ പ്രവേശനത്തിന് ഇസ്രയേൽ തുടർച്ചയായ നിയന്ത്രണങ്ങൾ വെയ്ക്കുന്നത് കുറ്റകരമാണെന്നും യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വടക്കൻ ഗാസയിലെ ക്ഷാമം തടയാൻ അടിയന്തര നടപടി ആവശ്യപ്പെട്ടിട്ടു.

ഗാസയിലെ അൽ-ഷിഫ ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ റെയ്ഡിൽ കുറഞ്ഞത് 50 പേർ കൊല്ലപ്പെടുകയും നിരവധി പേർ തടവിലാവുകയും ചെയ്തതായി സൈന്യം പറയുന്നു. റഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ബോംബാക്രമണത്തെയും നാശത്തെയും പലസ്തീൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

ഒക്‌ടോബർ 7 മുതൽ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ കുറഞ്ഞത് 31,819 പാലസ്തീനികൾ കൊല്ലപ്പെടുകയും 73,934 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിൽ ഇസ്രയേലിൽ മരണസംഖ്യ 1,139 ആണ്.