jail

പെരിന്തൽമണ്ണ: 13കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകന് 61 വർഷവും മൂന്നുമാസവും കഠിനതടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിഖിനെയാണ് (40)പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്.


ഇന്ത്യൻ ശിക്ഷാനിയമത്തിലെ രണ്ടുവകുപ്പുകൾ പ്രകാരം 55 വർഷവും മൂന്നുമാസവും കഠിനതടവും ഒരുലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരം അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് ശിക്ഷ. 

പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ അതിജീവിതയ്ക്ക് ഒരുലക്ഷം രൂപ നൽകാനും ഉത്തരവായി. ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും നിർദ്ദേശിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. 2022ലാണ് പെരിന്തൽമണ്ണ പൊലീസാണ് കേസെടുത്തത്.