
വാഴക്കാട് : വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയെ കാണാതായ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പിടിയിലായത് വിവാഹ തട്ടിപ്പുവീരൻ. വയനാട് വൈത്തിരി ചുണ്ടയിൽ എസ്റ്റേറ്റ് വലിയ പീടിയേക്കൽ വി.പി. ജംഷീറാണ് അറസ്റ്റിലായത്. ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പ്രണയം നടിച്ച് സ്വർണം മോഷ്ടിക്കുന്നതാണ് പതിവ്. എൻജിനിയറെന്ന് പറഞ്ഞാണ് ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജംഷീർ ഇൻസ്റ്റഗ്രാമിൽ പെൺകുട്ടികളെ പരിചയപ്പെടുന്നത്. പ്രണയം നടിച്ച് പെൺകുട്ടികളെ വീട്ടിൽ നിന്നിറക്കി കൊണ്ടുവന്ന് ഇവരുടെ കൈവശമുള്ള സ്വർണം കൈവശപ്പെടുത്തി ആർഭാട ജീവിതം നടത്തുകയാണ് ജംഷീറിന്റെ രീതി. പണം തീരുന്നതോടെ ഇവരെ ഒഴിവാക്കും. വൈത്തിരി , പെരിന്തൽമണ്ണ , എറണാകുളം നോർത്ത്, വെള്ളയിൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണമടക്കം കേസുള്ളതായി വാഴക്കോട് പൊലീസ് അറിയിച്ചു. ഇയാൾ വിവാഹിതനാണ്. ഇൻസ്പെക്ടർ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.