p

ന്യൂഡൽഹി: രണ്ടു വർഷംവരെ തീരുമാനമെടുക്കാതെ കൈവശം വച്ചിരുന്ന ബില്ലുകളും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്തെന്ന് ഇന്നലെ കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ചൂണ്ടിക്കാട്ടി.ഇത്രയും കാലം വച്ചുതാമസിപ്പിച്ച കാര്യം പരാമർശിച്ചതുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഭരണഘടനയുടെ 200-ാം വകുപ്പ് പ്രകാരം ബില്ലുകൾ റഫർ ചെയ്യാതിരുന്നത് സംബന്ധിച്ച് രാഷ്ട്രപതിക്ക് അന്വേഷണം നടത്താനാകുമായിരുന്നു.

ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടതിന് പറഞ്ഞ കാരണങ്ങൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുമായുമായും ബന്ധപ്പെട്ടതല്ല. ഭരണഘടനയുടെ 213-ാം വകുപ്പ് പ്രകാരം രാഷ്‌ട്രപതിയുടെ സമ്മതമോ അനുമതിയോ ആവശ്യമായ സന്ദർഭങ്ങളുണ്ട്. അത്തരം സാഹചര്യങ്ങളിൽ മാത്രമെ നിയമസഭ പാസാക്കിയ ഏതെങ്കിലും ബില്ലിൽ രാഷ്ട്രപതിക്ക് ഇടപെടേണ്ടതുള്ളൂ. അപ്പോഴും കേന്ദ്ര മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് രാഷ്‌ട്രപതി പ്രവർത്തിക്കേണ്ടത്.

ഭരണഘടനാനുസൃതമായി സംസ്ഥാനത്തിന്റെ പരിധിക്കുള്ളിൽ വരുന്ന ബില്ലുകൾ കേന്ദ്ര മന്ത്രിസഭയുടെ ഉപദേശത്താൽ പ്രവർത്തിക്കുന്ന രാഷ്ട്രപതിക്ക് വിട്ട ഗവർണറുടെ നടപടി ഭരണഘടനയുടെ ഫെഡറൽ ഘടനയെ അട്ടിമറിക്കുന്നു. ഭരണഘടന സംസ്ഥാനത്തെ ഏൽപ്പിച്ചിരിക്കുന്ന മേഖലയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്.

ഗവർണർ പലപ്പോഴും മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പരസ്യമായ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. ബില്ലുകൾ രാഷ്‌ട്രപതിക്ക് വിട്ടത് ഇതിന്റെ ഭാഗമാണെങ്കിൽ ഗവർണർ വഹിക്കുന്ന പദവിയോടും ഭരണഘടനാപരമായ ചുമതലകളോടും കാണിക്കുന്ന കടുത്ത അനീതിയാണ്. നിയമസഭയുടെ പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിത്

ആർട്ടിക്കിൾ 200-ലെ വ്യവസ്ഥ പ്രകാരം മണി ബിൽ ഒഴികെയുള്ള ബില്ലുകൾ വേഗം പാസാക്കുകയോ പുനഃപരിശോധനയ്‌ക്കായി തിരികെ നൽകുകയോ വേണം. നിയമസഭയുടെ ഭാഗമായ ഗവർണർ അതിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന നടപടി സ്വീകരിക്കുന്നു.

ഹജ്ജ്: മെഹ്റം ക്വാട്ട പ്രഖ്യാപിച്ചു

മലപ്പുറം: മെഹ്റം ക്വാട്ടയിൽ ഇന്ത്യയിലാകെ ഓൺലൈനായി അപേക്ഷ സമർപ്പിച്ച 714 പേരിൽ സ്വീകാര്യമായ 698 പേരിൽ നിന്നും 500 പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്നും 60 പേർക്കാണ് അവസരം ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ രണ്ട് ഗഡുക്കളും കൂടി ഒരാൾക്ക് 2,51,800 രൂപ വീതം ഓരോ കവർ നമ്പരിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെയോ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെയോ ബ്രാഞ്ചിൽ ഏപ്രിൽ അഞ്ചിനകം അടയ്ക്കണം. പണമടച്ച പേ- ഇൻ സ്ലിപ്പ്, ഒറിജിനൽ പാസ്‌പോർട്ട്, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷാ ഫോം, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഏപ്രിൽ അഞ്ചിനകം ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. അപേക്ഷകരുടെ വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ.