
പത്തനംതിട്ട : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർക്ക് ദിവസവും റിപ്പോർട്ട് നൽകണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ അസ്വാഭാവികമായും സംശയിക്കത്തക്കരീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം, പിൻവലിക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് ആർ.ടി.ജി.എസ് വഴി അസ്വാഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറൽ, സ്ഥാനാർത്ഥിയുടെയോ അവരുടെ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടിൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ, പിൻവലിക്കൽ, രാഷ്ട്രീയപാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ, പിൻവലിക്കൽ, തിരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകൾ എന്നിവയാണ് ദിവസേനയുളള റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടത്.