ചെങ്ങന്നൂർ: പാണ്ടനാട് പഞ്ചായത്തിൽ പ്രസിഡന്റിനെതിരെ ബി,ജെ,പി നൽകിയ അവിശ്വാസ പ്രമേയം പരാജയപെട്ടു.
ഇന്നലെ രാവിലെ 11 ന്കൂടി അവിശ്വാസ പ്രമേയംചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായ വരണാധികാരി ചർച്ചയ്ക്ക് വിളിച്ചെങ്കിലും കോൺഗ്രസും സി.പി.എമ്മും പങ്കെടുക്കാതെ വിട്ടുനിന്നു. അവിശ്വാസ പ്രമേയം പാസാകണമെങ്കിൽ ഏഴ് അംഗങ്ങളുടെ പിൻതുണ ആവശ്യമാണ്. എന്നാൽ ഇരു മുന്നണികളും വിട്ടു നിന്നതോടെ ബി.ജെ.പി ഉന്നയിച്ച പ്രമേയം പരാജയപ്പെട്ടു.
ബി.ജെ.പി 5, സി.പി.എം 5, കോൺഗ്രസ് 3 എന്നതാണ് കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനു ജേക്കബിന്റെ നേതൃത്വത്തിലുള്ള അഴിമതി ഭരണത്തിലും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടും 12-ാം വാർഡംഗത്തിന് എല്ലാ പിന്തുണയും നൽകുന്നതിലും പ്രതിഷേധിച്ചാണ് ബി.ജെ.പി ശക്തമായ നിലപാട് സ്വീകരിച്ചത്. പ്രമേയം പരാജയപെട്ടതോടെ ബി.ജെ.പിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ്ണ നടത്തി. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സി.പി.എമ്മിന്റെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുന്ന സമീപനമാണ് കോൺഗ്രസ് ഇവിടെ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.