
കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ. ദേവിദാസ് പറഞ്ഞു. കൊട്ടാരക്കര, പത്തനാപുരം, കരുനാഗപ്പള്ളി, തട്ടത്തുമല എന്നിവടങ്ങളിലുള്ള വിവിധ നിരീക്ഷണ കേന്ദ്രങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും ഫ്ളയിംഗ് സ്‌ക്വാഡുകളും രംഗത്ത് സജീവമാണ്. നിരീക്ഷണത്തിനായി തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ 24 മണിക്കൂറും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുണ്ടാവും. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമോ നിരോധിത ലഹരി വസ്തുക്കളോ ജില്ലയിൽ എത്തുന്നില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കാനാണ് നിരീക്ഷണ സംഘങ്ങളെ വിന്യസിച്ചിരിക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി. എ