മത്സ്യക്കൃഷി വിളവെടുപ്പിന് ശേഷം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ആദ്യ വിൽപ്പന നടത്തുന്നു.
കൊടുങ്ങല്ലൂർ: സംസ്ഥാന സർക്കാറിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായും ശ്രീനാരായണപുരം പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായും ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപ്പാക്കിയ മത്സ്യക്കൂട് കൃഷിയിലെ കാളാഞ്ചി, കരിമീൻ മത്സ്യങ്ങളുടെ വിളവെടുപ്പ് നടത്തി. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും വിഷരഹിത മത്സ്യങ്ങൾ വിപണിയിലെത്തിക്കാൻ കഴിയുമെന്നും മത്സ്യക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് ഇ.ടി. ടൈസൺ എം.എൽ.എ പറഞ്ഞു. കോതപറമ്പ് കനോലിക്കനാലിന്റെ കടവിൽ നടന്ന ചടങ്ങിൽ ശ്രീനാരായണപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ ആദ്യവിൽപ്പന നടത്തി. ടി.പി. രഘുനാഥ്, സതീഷ് കുമാർ, ഫിഷറീസ് പ്രൊമോട്ടർമാരായ രജിത, സിമ്മി തുടങ്ങിയവർ സംസാരിച്ചു, മത്സ്യക്കർഷകരായ ഷെമീർ പതിയാശ്ശേരി സ്വാഗതവും ഇ.കെ. രാജൻ നന്ദിയും പറഞ്ഞു.
മൊത്തം പദ്ധതി വിഹിതത്തിന്റെ 40 ശതമാനമാണ് സബ്‌സിഡിയായി ലഭിക്കുന്നത്. ഒരു വർഷത്തെ പരിചരണവും സംരക്ഷണവും ഉണ്ടായാൽ നല്ല വിള ലഭിക്കും.
-മത്സ്യക്കർഷകർ