mission
മി​ഷൻ 1000

തിരുവനന്തപുരം: വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം .ഇ) എണ്ണം 149 ആയി.

കഴിഞ്ഞ ഡിസംബറിൽ നടന്ന സംസ്ഥാനതല അംഗീകാര സമിതിയുടെ പ്രഥമ യോഗത്തിൽ 88 എം.എസ്.എം.ഇ
കൾക്ക് അംഗീകാരം ലഭിച്ചിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല
യുടെ അദ്ധ്യക്ഷതയിൽ ഫെബ്രുവരിയിൽ നടന്ന രണ്ടാം യോഗത്തിൽ 61 എണ്ണം കൂടി തിരഞ്ഞെടുക്കപ്പെട്ടു.

103 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സമിതിയു
ടെ പരിഗണനയ്ക്കായി സമർപ്പിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട സംരംഭങ്ങൾ സംസ്ഥാന സർക്കാർ എംപാനൽ ചെയ്ത ഏതെങ്കിലും കൺസൾട്ടന്റിന്റെ സഹായത്തോടെ സ്‌കെയിൽ അപ്പ് ഡി. പി. ആർ തയ്യാറാക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്. മിഷൻ 1000 ന്റെ ഭാഗമായി വിപുലീകരിക്കുന്ന എം.എസ്.എം. ഇകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തവയും 2023 മാർച്ച് 31 നകം കുറഞ്ഞത് 3 വർഷമെങ്കിലും പ്രവർത്തനം പൂർത്തീകരിച്ചവയും ആയിരിക്കണം. മാത്രമല്ല ഉത്പാദന സേവന മേഖലകളിലെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവയും ആയിരിക്കണം.

തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകൾക്ക് മൂലധന നിക്ഷേപ സബ്സിഡി 40 ശത
മാനം വരെ (പരമാവധി 2 കോടി രൂപ) നൽകും. പ്രവർത്തന മൂലധന വായ്പകൾക്ക് പലിശ നിരക്കിന്റെ
50 ശതമാനം വരെ പലിശ ഇളവ് (50 ലക്ഷം രൂപ വരെ) ഉണ്ടായിരിക്കും. യൂണിറ്റ് വിപുലീകരി
ക്കുന്നതിനുള്ള ഡി.പി.ആർ തയ്യാറാക്കുന്നതിന് ഒരു സംരംഭത്തിന് ഒരു ലക്ഷം രൂപ വരെ
സാമ്പത്തിക സഹായം നൽകും. യൂണിറ്റുകളെ സഹായിക്കുന്നതിനായി വ്യവസായ വകുപ്പിൽ നിന്ന് ഒ
രു ഉദ്യോഗസ്ഥനെയും നിയമിക്കും.

മിഷൻ 1000 പദ്ധതി

നാല് വർഷത്തിനകം എം.എസ്.എം.ഇകളുടെ ആകെ വിറ്റുവരവ്

ഒരു ലക്ഷം കോടിയാക്കി ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ് മിഷൻ 1000 പദ്ധതി.