p

തിരുവനന്തപുരം:ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ ചിലർക്ക് കിട്ടാത്തതിന് കാരണം കേന്ദ്രസർക്കാർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അറിയിച്ചു.

52ലക്ഷം പേർക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ നൽകുന്നത്. അതിൽ 6.3ലക്ഷം പേർക്കാണ് കേന്ദ്രസഹായമുള്ളത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ഏപ്രിൽ മുതൽ ഇവർക്ക് പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പെൻഷൻ നൽകുന്നത്. ഇത്തവണ സാങ്കേതിക പ്രശ്നങ്ങൾ മൂലം 1.94ലക്ഷം പേർക്ക് പെൻഷൻ കിട്ടിയില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവരുകയാണ്. പി എഫ് എം എസിലെ പ്രശ്നമാണ് തുക അക്കൗണ്ടിൽ എത്താൻ തടസമായത്. അടുത്ത ദിവസംതന്നെ പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചെന്നും സർക്കാർ വ്യക്തമാക്കി.

പെൻഷൻകുടിശിക: ഉത്തരവിറങ്ങി

തിരുവനന്തപുരം: സർവ്വീസ് പെൻഷൻകാർക്ക് മൂന്നാം പരിഷ്ക്കരണ കുടിശിക അനുവദിച്ച് ഉത്തരവായി ഏപ്രിൽ മാസത്തെ പെൻഷനൊപ്പം കിട്ടും. 2021 ലായിരുന്നു പെൻഷൻ പരിഷ്ക്കരണം. 2019 മുതൽ മുൻകാല പ്രബല്യ മുണ്ടായിരുന്നു. ഇത് നാലു തുല്യ ഗഡുക്കളായി നൽകുമെന്നായിരുന്നു ഉറപ്പ് . ഒന്നും രണ്ടും ഗഡുക്കൾ കൃത്യമായി നൽകി. സാമ്പത്തിക പ്രതിസന്ധി മൂലം മൂന്നും നാലും ഗഡുക്കൾ അനിശ്ചിതമായി നീണ്ടു പോയി ഇതാണ് ഇപ്പോൾ അനുവദിച്ചത്. ഒരു മാസത്തെ പെൻഷന് തുല്യമായ തുകയാണ് കിട്ടുക.

കരുവന്നൂർ: ഇ.ഡി
രേഖകൾക്കായി
ക്രൈംബ്രാഞ്ച് ഹർജി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്ത രേഖകൾ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. ഇ.ഡിയുടെ നിലപാട് തേടിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഏപ്രിൽ മൂന്നിന് പരിഗണിക്കാൻ മാറ്റി.

കേസുമായി ബന്ധപ്പെട്ട യഥാർത്ഥ രേഖകൾ ഇ.ഡി കൈമാറുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നേരത്തെ കള്ളപ്പണക്കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യാജരേഖ ചമച്ചതടക്കമാണ് അന്വേഷിക്കുന്നതെന്നും ഫോറൻസിക് ലാബിലേക്കും ഫിംഗർപ്രിന്റ് ബ്യൂറോയിലേക്കും പരിശോധനയ്ക്ക് അയയ്ക്കാനാണ് യഥാർത്ഥ രേഖകൾ ആവശ്യപ്പെടുന്നതെന്നും ക്രൈംബ്രാഞ്ച് വാദിച്ചു. പ്രത്യേക കോടതിയുടെ ഉത്തരവ് റദ്ദാക്കി രേഖകൾ കൈമാറാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടു.

29ന് പ്രവർത്തിക്കില്ല

തിരുവനന്തപുരം:ദുഃഖവെള്ളി പ്രമാണിച്ച് കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും ചാലക്കുടി റീജിയണൽ സയൻസ് സെന്ററും 29ന് പ്രവർത്തിക്കില്ല.