kseb

തിരുവനന്തപുരം: ദിവസവും അമിത വിലയ്ക്ക് കോടിക്കണക്കിന് രൂപയുടെ വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നൽകി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി. സർക്കാർ പണം നൽകിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മാർച്ച് എട്ടിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

2022-23ലെ കെ.എസ്.ഇ.ബി.യുടെ നഷ്ടം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതുവഴി 1023.61കോടിയാണ് സർക്കാർ നൽകേണ്ടത്. അതിന്റെ 75 ശതമാനമാണ് 767.71കോടി.

വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ കേരളത്തിന് 4,​866 കോടിരൂപ വായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത് ഈ വായ്പയ്ക്കു വേണ്ടിയായിരുന്നു. ആ വായ്പ എടുത്ത് അതിൽ നിന്നുള്ള തുകയാണ് കൈമാറിയത്.

മാർച്ചിൽ 500കോടി വായ്പ തരാമെന്നേറ്റിരുന്ന കേന്ദ്ര സ്ഥാപനമായ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പിൻമാറിയതും പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു.

ദീർഘകാല കരാറുകൾ റദ്ദായതോടെ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടാനില്ല.ഓപ്പൺ സോഴ്സിൽ നിന്ന് വൈദ്യുതി വാങ്ങാൻ മുൻകൂർ പണം നൽകണം. അതിന് കോടികൾ വേണം.

വൈദ്യുതി ബിൽ കുടിശിക പെരുകിയതും തുടർച്ചയായ നഷ്ടവും കാരണം റിസർവ് ബാങ്ക് വായ്‌പ വിലക്കിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലാണ് കെ.എസ്.ഇ.ബി. ഇതു കാരണം അമിത പലിശയ്ക്കേ വായ്പ കിട്ടൂ.

സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങൾ പ്രതിമാസബിൽ അടയ്‌ക്കുന്നില്ല. മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ച് കെ.എസ്.ഇ.ബിക്ക് പണം ലഭ്യമാക്കാനും 500കോടി വായ്പയെടുത്ത് നൽകാനും തീരുമാനിച്ചിരുന്നു.

നവംബർ മുതൽ ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി 1100 കോടി സർക്കാർ തിരിച്ചു പിടിക്കുകയാണ്. എന്നാൽ,

ഗ്രീൻ കോറിഡോറിന് ജർമ്മൻ ബാങ്ക് നൽകിയ 60കോടിയും വായ്പായി നബാർഡ് അനുവദിച്ച 40കോടിയും കെ.എസ്.ഇ.ബിക്ക് സർക്കാർ കൈമാറിയില്ല.

അമിത വിലയ്ക്ക് വാങ്ങാൻ

ദിവസം പത്തുകോടി

650 മെഗാവാട്ട്:

ശനിയാഴ്ച

അധികം വാങ്ങിയത്

വില: 9കോടി

101.13 ദശലക്ഷം

യൂണിറ്റ്:

മൊത്തം ഉപഭോഗം

........................................

347 മെഗാവാട്ട്:

ഞായർ അധികം

വാങ്ങിയത്

വില:11കോടി

101.49 ദശലക്ഷം യൂണിറ്റ്:

മൊത്തം ഉപഭോഗം

......................................

427മെഗാവാട്ട്:

തിങ്കൾ വാങ്ങിയത്

വില:8കോടി

100.20 ദശലക്ഷം യൂണിറ്റ്:

മൊത്തം ഉപഭോഗം

................

ഇന്നലെ വാങ്ങേണ്ടിവന്നില്ല. മാെത്തം ഉപഭോഗം

87ദശലക്ഷം യൂണിറ്റ്. ഏപ്രിൽ,മേയിൽ 15 കോടി രൂപയ്ക്കു വരെ വാങ്ങേണ്ടിവരും

വായ്പ എടുത്ത് ശമ്പളം

കടുത്ത സാമ്പത്തിക ഞെരുക്കമുള്ള കെ.എസ്.ഇ.ബി ജനുവരിയിൽ 500കോടിയും ഫെബ്രുവരിയിൽ 200 കോടിയും വായ്പയെടുത്താണ് ശമ്പളവും പെൻഷനും ഒപ്പിച്ചത്.

കുടിശിക 3585.69കോടി

സർക്കാർ സ്ഥാപനങ്ങൾ 1768.80കോടി

ഗാർഹിക ഉപഭോക്താക്കൾ 389.81കോടി

സ്വകാര്യസ്ഥാപനങ്ങൾ 1086.15കോടി

മറ്റ് സ്ഥാപനങ്ങൾ 2109.73കോടി

ആകെ 3585.69കോടി