ആലപ്പുഴ : ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഡീൽ ഉറപ്പിക്കാനാണ് ഇ.പി.ജയരാജൻ ജാവദേക്കറെ കണ്ടതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു.
ജയരാജനും സി.പി.എമ്മിനും ജാഗ്രതക്കുറവുണ്ടായെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.ഇരുവരുടെയും കൂടിക്കാഴ്ച മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു. കണ്ണൂരിൽ ഇതര പാർട്ടിക്കാരുടെ കല്യാണത്തിന് പോലും സി.പി.എമ്മുകാർക്ക് പോകാൻ കഴിയാത്തപ്പോഴാണ് ബി.ജെ.പി നേതൃത്വവുമായി ജയരാജൻ ചർച്ച നടത്തിയതെന്നും വേണുഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു..