p

കൊച്ചി: നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാൻ സഹകരണ ബാങ്കുകൾക്ക് കഴിഞ്ഞില്ലെങ്കിൽ ഗുരുതര സാഹചര്യമുണ്ടാകുമെന്ന് ഹൈക്കോടതി. ഇതിൽ ഒരു ബാങ്കിന് ഇളവ് അനുവദിച്ചാൽ ഭാവിയിൽ നിക്ഷേപകരെയാകെ ബാധിക്കുമെന്നും സംസ്ഥാനത്തെ ധനകാര്യ സംവിധാനത്തിന് വെല്ലുവിളിയാകുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിലയിരുത്തി.
ബാങ്ക് നഷ്ടത്തിലായതിനാൽ, കാലാവധി പൂർത്തിയായ സ്ഥിരനിക്ഷേപങ്ങൾ പോലും മടക്കിനൽകാനാവുന്നില്ലെന്ന പാലാ കിഴതടിയൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ ഹർജിയാണ് പരിഗണിച്ചത്. കാലാവധി പൂർത്തിയാക്കാത്ത നിക്ഷേപകരും പണം മടക്കിച്ചോദിക്കുകയാണ്. പല ഇടപാടുകളും മുടങ്ങി ബാങ്ക് പ്രതിസന്ധിയിലാണെന്നും ഹർജിയിൽ പറയുന്നു.

നിക്ഷേപകർ എപ്പോൾ ആവശ്യപ്പെട്ടാലും പണം മടക്കിനൽകാൻ ബാങ്കുകൾക്ക് ബാദ്ധ്യതയുണ്ടെന്നും ഉന്നതതലങ്ങളിൽ തീരുമാനമെടുക്കേണ്ട കാര്യമാണിതെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഹർജി 11ലേക്ക് മാറ്റി.

ഇതൊരു ഒറ്റപ്പെട്ട വിഷയമല്ലെന്നും സഹകരണമേഖലയെ ആകെ ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി. നിക്ഷേപത്തുക നൽകാനാവാത്ത സാഹചര്യത്തിൽ ആർബിട്രേറ്ററുടെ സാന്നിദ്ധ്യത്തിൽ പ്രതിവിധി കണ്ടെത്തണമെന്നാണ് സഹകരണ ചട്ടത്തിലെ വ്യവസ്ഥ. നിക്ഷേപകർക്ക് പണം മടക്കിക്കിട്ടുമെന്ന് ഉറപ്പുവരുത്താൻ ബാങ്കുകൾക്ക് ബാദ്ധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ശ്രീശാന്തിന്റെ വീട്ടിൽ
ആൾമാറാട്ടം: കേസ് റദ്ദാക്കി

കൊച്ചി: ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ കളമശേരിയിലെ വസതിയിൽ മുംബയ് പൊലീസ് എന്ന പേരിൽ മുംബയ് സ്വദേശി ആൾമാറാട്ടം നടത്തി പ്രവേശിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതി നിലേഷ് രാമചന്ദ്ര ജപ്തപിനെതിരായ തുടർനടപടികളാണ് ജസ്റ്റിസ് ബെച്ചുകുര്യൻ തോമസ് റദ്ദാക്കിയത്. ആൾമാറാട്ടം മൂലം മറ്റാർക്കെങ്കിലും ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടോ സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി. സെക്യൂരിറ്റി ഗാർഡിനോട് മുംബയ് പൊലീസിൽ നിന്നാണെന്ന് പറഞ്ഞ് 2013 മേയ് 23നാണ് പ്രതി കയറിയത്. ബി.സി.സി.ഐ ഉദ്യോഗസ്ഥനെന്നാണ് വീട്ടുകാരെ പരിചയപ്പെടുത്തിയത്. നിലേഷിന്റെ ഹർജിയാണ് പരിഗണിച്ചത്.