ഇടുക്കി: ലോക്‌സഭാ മണ്ഡലത്തിലെ. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് പൂർത്തിയായി. . ജില്ലാ കളക്ടർഷീബാ ജോർജ് ഏഴുകേന്ദ്രങ്ങളിലും സന്ദർശനം നടത്തി. ഇതോടൊപ്പം മോക്‌പോളിങ് സ്റ്റേഷനുകളും സ്‌ട്രോങ് റൂമുകളും കളക്ടർ പരിശോധിച്ചു.
സ്ഥാനാർഥി അല്ലെങ്കിൽ സ്ഥാനാർഥി നിശ്ചയിക്കുന്ന ഏജന്റ്, ജില്ലയിലേക്ക് അനുവദിച്ച ബെൽ എഞ്ചിനീയർ, തിരഞ്ഞെടുപ്പ് നിരീക്ഷകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ് വരണാധികാരികളുടെ നേതൃത്വത്തിലാണ് കമ്മിഷനിങ് നടക്കുന്നത്. വോട്ടിങ് യന്ത്രങ്ങളിൽ ക്രമനമ്പർ, സ്ഥാനാർഥികളുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവ അടങ്ങിയ ബാലറ്റ് പേപ്പറും വിവിപാറ്റ് സ്ലിപ്പിൽ പ്രിന്റ് ചെയ്യേണ്ട ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ വിവിപാറ്റ് മെഷീനിലും സെറ്റ് ചെയ്യുന്ന പ്രക്രിയയാണ് കമ്മിഷനിങ്. രാവിലെ എട്ട് മുതലാണ് വിവിധ കേന്ദ്രങ്ങളിൽ കമ്മിഷനിങ് ആരംഭിച്ചത്. ഏഴു സ്ഥാനാർഥികളുടെ പേര് ഉൾക്കൊള്ളുന്ന ബാലറ്റ് ലേബലാണ് പതിപ്പിച്ചത്. ഇതോടെ ഓരോ ബൂത്തിലേക്കുമുള്ള ഇവിഎം വോട്ടെടുപ്പിന് സജ്ജമാകും.
ബാലറ്റ് സെറ്റ് ചെയ്ത ശേഷം ഓരോ ഇ.വി.എമ്മിലും ഓരോ വോട്ട് ചെയ്ത് മെഷീന്റെ കാര്യക്ഷമത ഉറപ്പുവരുത്തും. തുടർന്ന് അവ സീൽ ചെയ്യും. ശേഷം ഓരോ അസംബ്ലി സെഗ്മന്റിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളിൽ നിന്ന് റാൻഡമായി തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം ഇ.വിഎമ്മുകളിൽ 1000 വീതം വോട്ട് രേഖപ്പെടുത്തി പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തും.. ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ 1315 പോളിങ് സ്റ്റേഷനുകളാണുള്ളത്. വോട്ടിങ് യന്ത്രങ്ങൾ ഏപ്രിൽ 25ന് പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും.
ദേവികുളം മണ്ഡലത്തിൽ 195, ഉടുമ്പൻചോലയിൽ 193, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203, മൂവാറ്റുപുഴ 153, കോതമംഗലം 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം. ലോക്‌സഭാ മണ്ഡലത്തിലെ.