hope

പയ്യന്നൂർ: വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അവശനായി പരിചരിക്കാൻ ആരുമില്ലാതെ പയ്യന്നൂർ തെക്കേ മമ്പലം തോളകാട്ട് വീട്ടിൽ ടി.കുമാരൻ(74) ഇനി ഹോപ്പിന്റെ തണലിൽ. പയ്യന്നൂർ പൊലീസിന്റെയും പയ്യന്നൂർ നഗരസഭ ചെയർപേഴ്സന്റെയും അഭ്യർത്ഥനകളെ തുടർന്ന് ഹോപ്പ് അധികൃതർ ഇദ്ദേഹത്തെ ഏറ്റുവാങ്ങി.പാടിയോട്ടുചാലിൽ താമസിക്കുന്ന മകൾ സവിത,​പ്രദേശത്തെ വാർഡ് മെമ്പർ പുഷ്പ,​പയ്യന്നുർ കൗൺസിലർ എം.പ്രസാദ് എന്നിവർ ചേർന്നാണ് കുമാരനെ ഹോപ്പിലേക്ക് യാത്രയയച്ചത്. ഹോപ്പ് സെന്റർ പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ, സെന്റർ ട്രഷറർ വി.മാധവൻ, ജാക്വിലിൻ ബിന്ന സ്റ്റാൻലി, എക്സിക്യൂട്ടീവ് മെമ്പർ കെ.ദേവകി , ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹൻ എന്നിവർ കുമാരന് ചികിത്സയും തുടർപരിചരണവും ഉറപ്പു നൽകി.വർഷങ്ങളോളം പയ്യന്നുർ ഭാഗത്ത് തെരുവിൽ ലോട്ടറി വിറ്റു നടന്നിരുന്നയാളാണ് കുമാരൻ.