g

ഏപ്രിൽ 8ന് നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണത്തോടൊപ്പം മറ്റൊരു ആകാശക്കാഴ്ച കൂടി ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കും. ഗ്രീൻ ഡെവിൾസ് കോമറ്റ് അഥവാ ചെകുത്താൻ വാൽനക്ഷത്രം എന്നറിയപ്പെടുന്ന വാൽനക്ഷത്രം ദൃശ്യമായേക്കാം. 70 വർഷങ്ങൾക്ക് ശേഷമാണ് ഇത് വീണ്ടും ദൃശ്യമാകുന്നത്. സൂര്യനോട് അടുത്തിനിൽക്കുന്ന നിലയിലാകും ഇത് കാണപ്പെടുക.

12 പി/പോൺസ് ബ്രൂകസ് എന്നാണ് ഈ വാൽനക്ഷത്രത്തിന്റെ യഥാർഥ പേര്.

ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ ജീൻ-ലൂയിസ് പോൺസ് ജൂലൈ 1812-ലാണ് ധൂമകേതു കണ്ടെത്തിയത്.

1883-ൽ ജ്യോതിശാസ്ത്രജ്ഞനായ വില്യം ബ്രൂക്‌സ് ,1812-ൽ കണ്ട അതേ ധൂമകേതുവാണിത് ഇത് എന്ന് കണ്ടെത്തി.

അതിനാലാണ് ഇതിന് രണ്ട് ജ്യോതിശാസ്ത്രജ്ഞരുടെയും പേരുകൾ ഉള്ളത്.

17 കിലോമീറ്റർ വീതിയുള്ള ഈ വാൽനക്ഷത്രം ഓരോ 70 വർഷമെടുത്ത് സൂര്യനെ ഭ്രമണം ചെയ്യുന്നു. 70 വർഷത്തിലൊരിക്കലാണ് ഇത് സൂര്യനുചുറ്റും ഒരു ഭ്രമണപഥം പൂർത്തിയാക്കുന്നത്. അതിനാൽ, പോൺസ്-ബ്രൂക്‌സിനെ കാണുന്നത് ജീവിതത്തിൽ ഒരിക്കൽമാത്രം ലഭിക്കുന്ന അവസരമാണ്.

സൂര്യനിൽ നിന്നുള്ള വികിരണം കടുക്കുമ്പോൾ, വാൽനക്ഷത്രത്തിന്റെ ഹിമം നിറഞ്ഞ പുറന്തോട് പൊട്ടി ക്രയോമാഗ്മ എന്ന പദാർഥം വെളിയിലേക്കു തെറിക്കും. ഈ തെറിക്കുന്ന പദാർഥ ഘടനയുടെ രൂപം കൊമ്പുകളെ അനുസ്മരിപ്പിക്കുന്നതിനാലുമാണ് ഇതിനു ഡെവിൾസ് കോമറ്റ് എന്ന് മറ്റൊരു പേരുമുണ്ട്. വാൽനക്ഷത്രങ്ങളിൽ പാറയ്‌ക്കൊപ്പം വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്പോൾ വാതകങ്ങൾ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും.

വിളിപ്പേര്: ഗ്രീൻ ഡെവിൾ കോമറ്റ്

വിളിപ്പേരിന് കാരണം: പച്ചവെളിച്ചം പ്രസരിക്കുന്നതിനാലാണ് അതിനെ ഗ്രീൻ ഡെവിൾ എന്ന് വിളിക്കുന്നത്.

ധൂമകേതു തരം: ക്രയോവോൾക്കാനിക് വാൽനക്ഷത്രം

ക്രയോവോൾകാനിക് പ്രവർത്തനം: ലാവയ്ക്ക് പകരം വാട്ടർ ഐസ്, അമോണിയ ഐസ്, മറ്റ് ശീതീകരിച്ച അസ്ഥിര വസ്തുക്കൾ എന്നിവയുടെ മിശ്രിതം പൊട്ടിത്തെറിക്കുന്നതിനാൽ.

ബെർണാഡിനെലി-ബ്രെയ്ൻസ്റ്റീൻ മെഗാകോമറ്റ്

സൗരയൂഥത്തിൽ ഇതുവരെ കണ്ടെത്തപ്പെട്ട ഏറ്റവും വലിയ വാൽനക്ഷത്രം.

100 കിലോമീറ്റർ വിസ്തീർണം.

സാധാരണ വാൽനക്ഷത്രങ്ങളേക്കാൾ 1000 മടങ്ങ് ഭാരം.

ഊർട്ട് ക്ലൗഡ് എന്ന മേഖലയിലാണു വാൽനക്ഷത്രം ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

2031ലാകും വാൽനക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്ത ദൂരമെത്തുന്നത്

GUESS SO

35 ലക്ഷം വർഷം മുൻപാണ് ബെർഡാഡിനെലി ഭൂമിക്ക് തൊട്ടരികിൽ ഇതുപോലെ എത്തിയതത്രേ... വളരെക്കാലങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് ഈ രണ്ടാംവരവെന്ന് അർഥം.പണ്ടുവന്നപ്പോൾ എത്തിയതിനേക്കാൾ അടുത്താണ് ഇത്തവണ എത്തുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഊർട്ട് ക്ലൗഡ്

വമ്പൻ പാറകളും കുള്ളൻഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമൊക്കെ സ്ഥിതി ചെയ്യുന്ന ഇടമാണ് ഊർട്ട് ക്ലൗഡ്.

1950-ൽ ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ ജാൻ ഊർട്ട് ചില ധൂമകേതുക്കൾ സൗരയൂഥത്തിന് വളരെ ദൂരെയുള്ള ഗോളാകൃതിയിലുള്ള ഷെല്ലിൽ നിന്നാണ് വരുന്നതെന്ന് നിർദ്ദേശിച്ചു.

ഇത് 5,000-നും 100,000-നും ഇടയിലുള്ള ജ്യോതിശാസ്ത്ര യൂണിറ്റുകൾക്കിടയിലുള്ള ഇടം ഉൾക്കൊള്ളുന്നു.