
കൊൽക്കത്ത: ബംഗാൾ വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് ഗവർണർ സി.വി.ആനന്ദബോസ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബോധപൂർവം ലംഘിച്ചെന്നാണ് ആരോപണം.
ഗൂർ ബംഗ സർവകലാശാലയിൽ രാഷ്ട്രീയക്കാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാരിനോട് നടപടിയെടുക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരിക്കുന്നത്.