air-india

ന്യൂഡൽഹി: യാത്ര ചെയ്യാനായി പൊളിഞ്ഞ വിൻഡോ സീറ്റ് ലഭിച്ചതിൽ എയർഇന്ത്യയെ വിമർശിച്ച് യുവാവ്. കഴിഞ്ഞ വ്യാഴാഴ്ച ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തിയ വിമാനത്തിലായിരുന്നു സംഭവം. വിൻഡോ സീറ്റിലിരുന്നു യാത്ര ചെയ്യുന്നതിനായി അധിക പണം നൽകി ടിക്കറ്റെടുത്ത് വിമാനത്തിൽ കയറിയപ്പോഴാണ് യാത്രികൻ തകർന്ന നിലയിലുളള സീറ്റ് കണ്ടത്. തുടർന്ന് ഇയാൾ വിവരം എയർ ഇന്ത്യാ ജീവനക്കാരെ അറിയിക്കുകയായിരുന്നു. തകർന്ന സീറ്റ് ശരിയാക്കാൻ എഞ്ചിനീയർ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒടുവിലാണ് മോശം സർവീസ് നടത്തിയതിൽ യുവാവ് ജീവനക്കാരെ ചോദ്യം ചെയ്തത്.

Paid extra 1k for a broken window seat (22A) on Air India AI512 from DEL to BLR on 4th Apr. They called the engineer to fix it, but he couldn't. Is this what I paid the flight fare for? Can't I atleast expect a proper seat after paying so much? @airindia @DGCAIndia @Ministry_CA pic.twitter.com/j2vxlcRbnt

— Name cannot be blank (@Kaijee04) April 6, 2024

seat

'വിൻഡോ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് തുകയെക്കാൾ ആയിരം രൂപ അധികമായി അടച്ചിരുന്നു. തകർന്ന സീറ്റ് ശരിയാക്കാൻ എഞ്ചിനീയർക്ക് പോലും സാധിച്ചില്ല. ഇതിനാണോ ഞാൻ അധികമായി പണം നൽകിയത്'- യുവാവ് സിവിൽ ഏവിയേഷന്റെ ഡയറക്ടർ ജനറലിനെയും സിവിൽ ഏവിയേഷൻ മന്ത്രാലയത്തെയും ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിന് പ്രതികരണവുമായി എയർ ഇന്ത്യയും രംഗത്തെത്തി. യാത്രക്കാരനോട് എയർഇന്ത്യ യാത്രയുമായി ബന്ധപ്പെട്ടുളള കൂടുതൽ വിവരങ്ങൾ ആരായുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.

I have.

— Name cannot be blank (@Kaijee04) April 6, 2024

കഴിഞ്ഞ ജനുവരിയിലും സമാന സംഭവം നടന്നിരുന്നു. കണ്ടന്റ് ക്രിയേറ്ററായ ശ്രേയതി ഗാർഗാണ് വിമാനത്തിന്റെ സേവനങ്ങളിൽ അസംത്യപ്തി പ്രകടിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചത്. ഗാർഗ് തന്റെ രണ്ടര വയസും ഏഴ് മാസം പ്രായമുളള കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യുന്നതിന് ഉയർന്ന നിരക്കിലുളള മികച്ച സംവിധാനങ്ങൾ ലഭിക്കുന്ന സീറ്റാണ് ബുക്ക് ചെയ്തത്. എന്നാൽ യാത്ര വളരെ ദുഷ്‌കരമായിരുന്നുവെന്നായിരുന്നു അവരുടെ പോസ്റ്റ്. കുഞ്ഞുങ്ങൾക്ക് യാത്രയ്ക്കിടെ യാതൊരു തരത്തിലുളള വിനോദവും ജീവനക്കാർ ഒരുക്കിയിരുന്നില്ലെന്നും ശ്രേയതി വീ‌ഡിയോയിൽ വ്യക്തമാക്കിയിരുന്നു,