
ന്യൂഡൽഹി: ഡൽഹി മയൂർ വിഹാറിൽ കുട്ടികളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. മയൂർ വിഹാർ ഫേസ് ഒന്നിലെ വീട്ടിൽ 15ഉം 9ഉം വയസുള്ള സഹോദരങ്ങളെ മരിച്ച നിലയിലും ഇവരുടെ അമ്മയെ അബോധാവസ്ഥയിലും കണ്ടെത്തുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ആനന്ദ് വിഹാറിന് സമീപത്തെ റെയിൽവേ ട്രാക്കിൽ കുട്ടികളുടെ പിതാവ് ശ്യാംജിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകം നടത്തിയത് പിതാവാണെന്ന് സംശയിക്കുന്നതായും ഇയാളെ കാണാനില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തുന്നത്. അതേസമയം, കുട്ടികളുടെ അമ്മ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.
ശശി ഗാർഡനിലുള്ള ഒരു വീട് വെള്ളിയാഴ്ച മുതൽ പൂട്ടിക്കിടക്കുകയാണെന്നും ശ്യാംജി എന്നയാളെ കാണാനില്ലെന്നും പൊലീസിന്
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ പൊലീസിന് വിവരം ലഭിച്ചു. പൊലീസ് സ്ഥലത്തെത്തി അടച്ചിട്ട ഫ്ളാറ്റിന്റെ പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് ഒരു മുറിയിൽ കുട്ടികളുടെ മൃതദേഹവും മറ്റൊരു മുറിയിൽ അബോധാവസ്ഥയിൽ അമ്മയേയും കണ്ടെത്തിയത്. മയൂർ വിഹാറിൽ ചായക്കട നടത്തിയിരുന്ന ശ്യാംജി മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ഭാര്യയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം നടവന്നുവരുന്നതിനിടയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.