d

ന്യൂഡൽഹി : ഭർത്താവ് കൈക്കലാക്കിയ 89 പവൻ തിരികെ ആവശ്യപ്പെട്ട് മലയാളിയായ 50കാരി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി. സ്ത്രീധനം ഭാര്യയുടേത് മാത്രമാണെന്നും ഭർത്താവിന് അതിൽ യാതൊരു അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവ് 25 ലക്ഷം രൂപ നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.

സ്ത്രീധനം ഭാര്യയുടെ മാത്രം സ്വത്താണ്. ബുദ്ധമുട്ടുള്ളപ്പോൾ ഭർത്താവിന് ഉത് ഉപയോഗിക്കാം. അത് തിരികെ നൽകാനും അല്ലെങ്കിൽ തുല്യതുക നൽകാനും ഭർത്താവിന് ധാർമ്മികമായി ഉത്തരവാദിത്തമുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ മേത്തയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. 1997ലെ രശ്മി കുമാർ കേസിലും സുപ്രീംകോടതി സമാന ഉത്തരവ് നൽകിയിരുന്നു.

2003ലിനായിരുന്നു കക്ഷികളുടെ വിവാഹം. 89 പവനും രണ്ടുലക്ഷം രൂപയുമാണ് സ്ത്രീധനം നൽകിയത്. സുരക്ഷിതമായി വ‌യ്‌ക്കാനെന്ന് പറഞ്ഞ് ആദ്യരാത്രിയിൽ തന്നെ മുഴുവൻ ആഭരണവും ഭർത്താവ്  വാങ്ങി സ്വന്തം വീട്ടുകാരെ ഏൽപ്പിച്ചു. വിവാഹത്തിന് മുൻപുള്ള ബാദ്ധ്യതകൾ തീർക്കാൻ ഇവ മുഴുവനും അന്യാധീനപ്പെടുത്തിയെന്നാണ് പരാതി. സ്വർണവും പണവും തിരികെ ചോദിച്ച് 2009ൽ കുടുംബകോടതിയെ സമീപിച്ചു. 89 പവന് പകരമായി 8,90,000 രൂപയും രണ്ടുലക്ഷം രൂപ ആറുശതമാനം പലിശയോടെയും തിരിച്ചുകൊടുക്കാൻ കുടുംബകോടതി ഉത്തരവിട്ടു. 

വിവാഹമോചനവും അനുവദിച്ചു. 2011ലായിരുന്നു വിധി. ഇതിനെതിരെ ഭർത്താവ് കേരള ഹൈക്കോടതിയെ സമീപിച്ചു. വിവാഹമോചനത്തെ എതിർത്തില്ല. സ്ത്രീധനം തിരികെ കൊടുക്കണമെന്ന ഉത്തരവിനെയാണ് ചോദ്യം ചെയ്തത്. രണ്ടുലക്ഷം പലിശ സഹിതം തിരിച്ചുകൊടുക്കണമെന്ന കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചെങ്കിലും, സ്വർണത്തിന്റെ കാര്യത്തിൽ പ്രതികൂല നിലപാട് സ്വീകരിച്ചു. സ്വർണം ഭർത്താവ് ഊരിവാങ്ങിയതിന് തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. ഇതിനെതിരെയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. 