30-konni-kummannoor-road-
കോന്നി കുമ്മണ്ണൂർ അച്ചൻകോവിൽ കാനനപാതയുടെ രൂപരേഖ

കോന്നി : കോന്നിയുടെ പ്രാദേശിക ചരിത്രവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന കുമ്മണ്ണൂർ - നടുവത്തുമുഴിവയക്കര - കൊണ്ടോടി - വക്കാനം കരിപ്പാൻതോട് (കറുപ്പൻതോട്) തുറവഴി അച്ചൻകോവിലിലേക്കുള്ള കാനനപാത വിസ്മൃതിയിൽ.
നാട്ടുരാജ്യമായിരുന്ന പന്തളത്തെ തമിഴ്‌നാടുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായിരുന്നു ഇത്. പാണ്ഡ്യരാജാക്കന്മാർ തമിഴ്‌നാട്ടിൽ നിന്ന് കോന്നിയിലും പിന്നെ പന്തളത്തും എത്തിയത് ഇൗ പാതയിലൂടെയായിരുന്നു. അച്ചൻകോവിലാറിന്റെ വടക്ക് ദിശയിലൂടെ കടന്നുപോകുന്ന പാതയിലൂടെ 1967ന് മുൻപ് വരെ അച്ചൻകോവിലിലേക്കും ചെങ്കോട്ടയിലേക്കും യാത്ര ചെയ്തിരുന്നു. ഇപ്പോൾ ഇതുവഴി യാത്രക്കാരെ വനംവകുപ്പ് കടത്തിവിടുന്നില്ല. മുമ്പൊക്കെ അച്ചൻകോവിലാർ കരകവിയുമ്പോൾ ഇതുവഴി യാത്ര അനുവദിച്ചിരുന്നു. പാത യാഥാർത്ഥ്യം ആയിരുന്നെങ്കിൽ വിനോദ സഞ്ചാരത്തിനുള്ള സാദ്ധ്യതയും ഏറിയേനെ.

കല്ലേലി  കടിയാർ വഴി

ഇപ്പോൾ നടത്തുംമുഴിയിൽ നിന്ന് കടയാർ വഴിയാണ് അച്ചൻകോവിലിനുള്ള പാത. നാൽപ്പത് കിലോമീറ്റർ ദൂരം വനത്തിലൂടെ സഞ്ചരിക്കണം. വനം വകുപ്പാണ് ഇൗ റോഡിന്റ നിർമ്മാണം നടത്തിയത്. തമിഴ്‌നാട് അതിർത്തിയിൽ നിന്ന് തുടങ്ങി കോന്നി തണ്ണിത്തോട് വഴി ചിറ്റാറിൽ എത്തുന്ന പാതയാണ് ആദ്യഘട്ടത്തിൽ രൂപം നൽകിയത്. പിന്നീടിത് അന്തർസംസ്ഥാന പാതയായി മാറ്റാനായിരുന്നു നീക്കം. തെങ്കാശിയിൽ നിന്ന് ഗവി, വണ്ടിപെരിയാർ വഴി കൊടൈക്കനാലിനായിരുന്നു സഞ്ചാരമാർഗം. സാദ്ധ്യത ഏറെയെങ്കിലും വനംവകുപ്പ് തടസം നിന്നു. പൊതുമരുത്ത് വകുപ്പ് ഉന്നത നിലവാരത്തിൽ അവരുടെ ഭാഗം നിർമ്മിച്ചപ്പോൾ വനം വകുപ്പ് കുറച്ച് ഭാഗം മാത്രം ടാറിംഗ് നടത്തി. ആദ്യ വർഷം തന്നെ ഈ ഭാഗങ്ങൾ തകർന്നു.

അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന കാലത്ത് കാനനപാതയുടെ വികസനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. അന്ന് അനുകൂല നടപടി ഉണ്ടാവാത്തത് തിരിച്ചടിയായി.

- പ്രവീൺ പ്ലാവിളയിൽ (കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം)