1-
ഒടിഞ്ഞകാലുമായിഅവശതയെ അവഗണിച്ച് ആംബുലൻസിലെത്തി വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്തിയ മുൻ ഗ്രാമപഞ്ചായത്തംഗം ചവറ നീണ്ടകര സ്വദേശി സുരേന്ദ്രന് വോട്ട് രേഖപ്പെടുത്തിയതിൻ്റെ അടയാളമായ് വിരളിൽ മഷി പുരട്ടുന്ന ഉദ്ദ്യോഗസ്ഥൻ.നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ 127 നമ്പർ ബൂത്തിലാണ് സുരേന്ദ്രൻ ഭാര്യയുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തിയത്

കൊല്ലം : അവശതയെ അവഗണിച്ച് ആംബുലൻസിലെത്തി വോട്ടുചെയ്ത് നീണ്ടകര
മുൻ ഗ്രാമപഞ്ചായത്തംഗം. ചവറ നീണ്ടകര സ്വദേശി സുരേന്ദ്രനാണ് ഒടിഞ്ഞകാലുമായി വോട്ട് ചെയ്യാൻ എത്തിയത്.

രണ്ടുദിവസം മുമ്പാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടെ ബൈക്കിൽ നിന്ന് വീണ സുരേന്ദ്രന് പരിക്കേറ്റത്. ഡോക്ടർ പൂർണ വിശ്രമം നിർദ്ദേശിച്ചെിലും ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേന്ദ്രന് വിശ്രമിക്കാൻ ആകുമായിരുന്നില്ല. ബൂത്തിന്റെ ചുമതല കൂടിയുള്ള സുരേന്ദ്രൻ വിശ്രമത്തിനിടയിലും ഫോണിലൂടെ തുരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഒടുവിൽ പാർട്ടി പ്രവർത്തകർ സജ്ജീകരിച്ച ആംബുലൻസിൽ നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ 127-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റ കിടപ്പിൽ ആയതിനാൽ ഭാര്യയാണ് വോട്ട് ചെയ്തത്. ഈ സാഹചര്യത്തിൽ ഇത്രയും റിസ്ക് എടുത്ത് വോട്ട് ചെയ്യണമായിരുന്നോ എന്ന ചോദ്യത്തിന് ഈ നിർണായക സാഹചര്യത്തിൽ ഇടതുപക്ഷത്തിനായി വോട്ട് ചെയ്തില്ലെങ്കിൽ പിന്നെ എപ്പോൾ ചെയ്യുമെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.