
തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19ന് പുലർച്ചെ രണ്ടുമണി മുതൽ 20ന് ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടാനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. കൂടാതെ മദ്യനിരോധനം ഏർപ്പെടുത്തുന്നത് വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനയ്ക്കും ഇടയാക്കുമെന്ന സാദ്ധ്യത കണക്കിലെടുത്ത് ഇത് കർശനമായി തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും പൊലീസ്, എക്‌സൈസ് വകുപ്പ് അധികൃതർക്ക് നിർദേശം നൽകി.