d

കണ്ണീരിൽ, രക്തത്തിലും

കുതിർന്ന തെരുവുകൾ

നിലവിളിപ്പൂ നീളേ

കേൾക്കുവാൻ കാതില്ലാതെ,

കാണുവാൻ കണ്ണില്ലാതെ,

നിരാർദ്രം മനസ്സുകൾ...

സീതയും മാതംഗിയും

കുന്തിയും പാഞ്ചാലിയും

നഗ്നരായ് പിച്ചിച്ചീന്ത-

പ്പെട്ടവർ, നിരാലംബർ!

രക്ഷകരാകേണ്ടവർ

അധികാരത്തിൻ സ്വർണ-

രഥത്തിൽ സ്വന്തം നാമം

ജപിച്ചു മയങ്ങുന്നു.

ഔദ്ധത്യ, മഹങ്കാരം

ശ്വാസനിശ്വാസങ്ങളിൽ

അഗ്നിവർണ്ണന്മാർ വാഴും

നരകം സിംഹാസനം!